Search
  • Follow NativePlanet
Share
» »ഭീമന്‍റെ കൊച്ചുമകനെ ശ്രീകൃഷ്ണനായി ആരാധിക്കുന്ന ക്ഷേത്രം.... വിചിത്രമായ കഥയും വിശ്വാസങ്ങളും

ഭീമന്‍റെ കൊച്ചുമകനെ ശ്രീകൃഷ്ണനായി ആരാധിക്കുന്ന ക്ഷേത്രം.... വിചിത്രമായ കഥയും വിശ്വാസങ്ങളും

അതിപുരാതനമായ ഈ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണനല്ലാതെ മറ്റൊരാളെ ശ്രീകൃഷ്ണനായി ആരാധിക്കുന്നു എന്ന പ്രത്യേകതയാണുള്ളത്

കൊട്ടാരങ്ങളുടെ നാടായ രാജസ്ഥാനിന്‍റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടുത്തെ അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങള്‍. മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത തരത്തില്‍ വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളും ആരാധനാ സമ്പ്രദായങ്ങളും ഇവിടെ കാണാം. അത്തരത്തിലൊന്ന് ഇവിടുത്തെ ഖതു ശ്യാംജി ക്ഷേത്രം എന്നു നിസംശയം പറയാം. അതിപുരാതനമായ ഈ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണനല്ലാതെ മറ്റൊരാളെ ശ്രീകൃഷ്ണനായി ആരാധിക്കുന്നു എന്ന പ്രത്യേകതയാണുള്ളത്

ഖതു ശ്യാംജി ക്ഷേത്രം

ഖതു ശ്യാംജി ക്ഷേത്രം

രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് ഖാതു ശ്യാം ജി മന്ദിർ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായി ഇത് കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച് ഭീമൻറെ കൊച്ചുമകനും ഘടോൽകചന്റെ പുത്രനുമായ ബാർബാരികയെയാണ് ഇവിടെ ശ്രീകൃഷ്ണനായി ആരാധിക്കുന്നത്. ഇവിടെയെത്തി വിശ്വസിച്ച്, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ തങ്ങളുടെ എല്ലാ വിഷമങ്ങളും ഖതു ശ്യാംജി മാറ്റിത്തരുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം

ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം

പ്രദേശത്ത് വ്യത്യസ്തമായ കഥകള്‍ ക്ഷേത്രവും ഖതു ശ്യാംജിയുമായും ബന്ധപ്പെട്ടു കേള്‍ക്കാം. അതിലൊന്ന് ഇങ്ങനെയാണ്: ഘടോൽകചന്റെ പുത്രനുമായ ബാർബാരിക മനോധൈര്യവും പോരാട്ട വീര്യവും പകരം വയ്ക്കുവാനില്ലാത്തതായിരുന്നു. മഹാഭാരത യുദ്ധസമയത്ത് മറ്റൊന്നും നോക്കാതെ ദുര്‍ബലമായ പക്ഷത്തെ അനുകൂലിക്കുവാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. നീതി പാലിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശം. എന്നാല്‍ അതിശക്തനായ ബാർബാരിക യുദ്ധത്തിനിറങ്ങിയാല്‍ അത് ഇരുപക്ഷത്തെയും പൂർണമായി ഉന്മൂലനം ചെയ്യുന്നതിൽ കലാശിക്കുകയും ബാർബറിക്കയെ മാത്രം അതിജീവിക്കുകയും ചെയ്യും എന്ന് ശ്രീകൃഷ്ണന് മനസ്സിലായി.

ശിരസ് ദാനമായി ആവശ്യപ്പെടുന്നു

ശിരസ് ദാനമായി ആവശ്യപ്പെടുന്നു

ബാർബാരികയെ യുദ്ധത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനായി ശ്രീകൃഷ്ണൻ ബാർബാരികയോട് തന്റെ തല (ശീഷ് ദാൻ) ആവശ്യപ്പെ‌ടുകയും അദ്ദേഹതം അത് സമ്മതിക്കുകയും ചെയ്തു. തന്നോട് കാണിക്കുന്ന ഭക്തിയിൽ ശ്രീ കൃഷ്ണൻ അങ്ങേയറ്റം സന്തുഷ്ടനായ ശ്രീകൃഷ്ണന്‍ ബാർബാരികയുടെ മഹത്തായ ത്യാഗത്തിന് പകരമായി ഒരു വരം നൽകി.അതനുസരിച്ച് കലിയുഗത്തിൽ (ഇന്നത്തെ കാലത്ത്) ബാർബറിക കൃഷ്ണന്റെ സ്വന്തം പേരായ ശ്യാം ജിയിൽ അറിയപ്പെടും എന്നതായിരുന്നു അത്.

 മഹാഭാരത യുദ്ധം കാണുവാന്‍

മഹാഭാരത യുദ്ധം കാണുവാന്‍

ബാർബാരികയുടെ അവസാന ആഗ്രഹം മഹാഭാരതം എന്ന യുദ്ധം കാണണമെന്നായിരുന്നു, അതിനാൽ ബർബാരികയ്ക്ക് യുദ്ധം കാണാൻ ഭഗവാൻ ശ്രീകൃഷ്ണൻ ബാര്‍ബാരികയുടെ തല ഒരു പർവതത്തിന്റെ മുകളിൽ വച്ചു. യുദ്ധത്തിനുശേഷം, ശ്രീകൃഷ്ണൻ ബാർബറികയുടെ തലയെ അനുഗ്രഹിക്കുകയും രൂപാവതി നദിയിൽ അത് ഒഴുക്കുകയും ചെയ്തു. കലിയുഗം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷം, ഇന്നത്തെ രാജസ്ഥാനിലെ ഖാതു (സിക്കാർ ജില്ല) ഗ്രാമത്തിൽ തല അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയത്രെ. ഒരിക്കല്‍ വളരെ അപ്രതീക്ഷിതമായി നാട്ടുകാര്‍ക്കു മുന്നില്‍ ഈ സ്ഥലം വെളിപ്പെടുകയായിരുന്നു എന്നാണ് ഇവിടുത്തെ ഐതിഹ്യങ്ങളും കഥകളും പറയുന്നത്. ഖാട്ടു രാജാവായ രൂപ്‌സിംഗ് ചൗഹാൻ ഇതുമായി ബന്ധപ്പെട്ട് ഒരു സ്വപ്നം കാണുകയും അതനുസരിച്ച് , അവിടെ ഒരു ക്ഷേത്രം പണിയാനും അതിൽ തല സ്ഥാപിക്കാനും പ്രചോദനം ലഭിച്ചു. തുടർന്ന്, ഫാൽഗുന മാസത്തിലെ ശുക്ല പക്ഷത്തിന്റെ 11-ാം ദിവസം ഒരു ക്ഷേത്രം നിർമ്മിക്കുകയും വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

 നിര്‍മ്മാണ വിസ്മയം

നിര്‍മ്മാണ വിസ്മയം

വെളുത്ത മാർബിൾ കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം ശരിക്കും ഒരു വാസ്തുവിദ്യാ വിസ്മയമാണ്. ഒരു ക്ഷേത്രം എന്നതിലുപരയായി കെട്ടിടത്തിന്റെ സൗന്ദര്യം അത്ഭുതത്തോടെ വീക്ഷിക്കാൻ നിരവധി ആളുകൾ ഇവി‌ടെ എത്തുന്നു. ജഗ്‌മോഹൻ എന്ന് പേരിട്ടിരിക്കുന്ന വലിയ പ്രാർത്ഥനാ ഹാളിന്റെ ചുവരുകളില്‍ പുരാണങ്ങളിലെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. വേശന കവാടങ്ങളും പുറത്തുകടക്കാനുള്ള കവാടങ്ങളും മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ശ്യാം കുണ്ഡ്

ശ്യാം കുണ്ഡ്

ക്ഷേത്രത്തിനടുത്തായി ശ്യാം കുണ്ഡ് എന്ന പുണ്യ കുളം ഉണ്ട്. ഇവിടെ നിന്നാണ് ഖാട്ടു ശ്യാം ജിയുടെ തല കണ്ടെടുത്തതെന്ന് പറയപ്പെടുന്നു. ഈ കുളത്തിൽ മുങ്ങിയാൽ ഒരു വ്യക്തിക്ക് അവരുടെ അസുഖങ്ങൾ ഭേദമാക്കാനും നല്ല ആരോഗ്യം നൽകാനും കഴിയുമെന്നാണ് ഭക്തർക്കിടയിൽ പ്രചാരത്തിലുള്ള വിശ്വാസം. ആളുകൾ കുളത്തിൽ ആചാരപരമായി മുങ്ങിക്കുളിക്കുന്നത് അസാധാരണമായ കാഴ്ചയല്ല. എല്ലാ വർഷവും നടക്കുന്ന ഫാൽഗുന മേളയുടെ സമയത്ത് ശ്യാം കുണ്ഡിൽ കുളിക്കുന്നത് വിശേഷാൽ ശ്രേഷ്ഠമാണെന്ന് വിശ്വസിക്കപ്പെടുന്നു.

 ആരതി

ആരതി

ഖതുശ്യാം ജി മന്ദിരത്തിൽ ദിവസവും 5 ആരതികൾ നടത്തപ്പെടുന്നു
മംഗള ആരതി: അതിരാവിലെ ക്ഷേത്രം ഭക്തർക്കായി തുറക്കുമ്പോൾ ഇത് നടത്തുന്നു.
ശൃംഗാർ ആരതി: പേര് സൂചിപ്പിക്കുന്നത് പോലെ, ഖാട്ടു ശ്യാം ജിയുടെ വിഗ്രഹം ആരതിയുടെ അകമ്പടിയോടെ ഗംഭീരമായി അലങ്കരിച്ചിരിക്കുന്ന സമയമാണിത്.
ഭോഗ് ആരതി: ദിവസത്തിലെ മൂന്നാമത്തെ ആരതി, ഭഗവാന് ഭോഗമോ പ്രസാദമോ വിളമ്പുമ്പോൾ ഉച്ചയ്ക്ക് നടത്തപ്പെടുന്നു.
സന്ധ്യ ആരതി: ഈ ആരതി വൈകുന്നേരം, സൂര്യാസ്തമയ സമയത്ത് നടത്തപ്പെടുന്നു.
സയന ആരതി: രാത്രി ക്ഷേത്രം അടയ്ക്കുന്നതിന് മുമ്പ്, സയന ആരതി നടത്തുന്നു.
ആരതിയുടെ സമയത്ത് ജപിക്കുന്ന പ്രത്യേക ശ്ലോകങ്ങളാണ് ശ്രീ ശ്യാം ആരതിയും ശ്രീ ശ്യാം വിനതിയും.

ക്ഷേത്രത്തിന്റെ സമയം

ക്ഷേത്രത്തിന്റെ സമയം


ശൈത്യകാലം: ക്ഷേത്രം രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.00 വരെയും വൈകുന്നേരം 5.00 മുതൽ 9.00 വരെയും തുറന്നിരിക്കും.
വേനൽ: ക്ഷേത്രം രാവിലെ 4.30 മുതൽ 12.30 വരെയും വൈകിട്ട് 4.00 മുതൽ രാത്രി 10.00 വരെയും തുറന്നിരിക്കും.

ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍

ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍

റോഡ് വഴിയും ട്രെയിന്‍ മാര്‍ഗ്ഗവും ഖാതുശ്യാം ക്ഷേത്രത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. ക്ഷേത്രത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള റിംഗസ് ജംഗ്ഷൻ (RGS) ആണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഡൽഹിയിൽ നിന്നും ജയ്പൂരിൽ നിന്നും ഇവിടേക്ക് ധാരാളം ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ക്ഷേത്രത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സവായ് ജയ് സിംഗ് ഹൈവേ വഴി ജയ്പൂർ-സിക്കാർ റോഡിൽ നിന്ന് ആഗ്ര-ബിക്കാനീർ റോഡിലേക്കുള്ളതാണ് ഏറ്റവും മികച്ച റൂട്ട്, ഇത് NH 11 എന്നും അറിയപ്പെടുന്നു


ചിത്രങ്ങള്‍ക്ക് കടപ്പാട് Khatushyam Temple WikiMedia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple rajasthan krishna temples
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+