മകരവിളക്ക് ആഘോഷങ്ങൾക്കും പൂജകൾക്കും ശബരിമല സന്നിധാനം ഒരുങ്ങി. പ്രാർത്ഥനയുടെയും ശരണം വിളിയുടെയും പരമനമായ ഭക്തി സാഫല്യത്തിന്‍റെയം നിമിഷങ്ങൾക്കായി വിശ്വാസികൾ കാത്തിരിക്കുകയാണ്. ഇന്ന് ജനുവരി 15 തിങ്കളാഴ്ചയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്. മകരവിളക്കു കണ്ട് പൂജയിൽ പങ്കെടുത്ത് മലയിറങ്ങാനായി ആയിരക്കണക്കിന് വിശ്വാസികളാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്.
മകരസംക്രമത്തിന് ഇനി വെറും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ. രണ്ട് ലക്ഷത്തോളം വിശ്വാസികളാണ് മകരജ്യോതി കാണാൻ ശബരിമല സന്നിധാനത്തും പരിസരത്തുമായി എത്തിച്ചേർന്നിരിക്കുന്നതെന്നാണ് കണക്കുകൂട്ടൽ. മകരജ്യോതി കാണാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയ്യപ്പഭക്തർ തമ്പടിച്ചു കഴിഞ്ഞു. ശബരിമലയിലല്ലാതെ മകരവിളക്ക് കാണാൻ സാധിക്കുന്ന പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിലും ദർശന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് 2024- പ്രധാന ചടങ്ങുകൾ
മകരവിളക്ക് മഹോത്സവത്തിന് ഒരുക്കമായുള്ള ബിംബ ശുദ്ധിക്രിയകള്‍ ഞായറാഴ്ച തന്നെ പൂർത്തിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച രണ്ട് മണിക്ക് നട തുറന്നു. ഉച്ചകഴിഞ്ഞ് 2.46നാണ് മകരസംക്രമ പൂജ. മറ്റു പൂജകൾക്ക് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. തുടർന്ന് പന്തളത്തു നിന്നും വരുന്ന തിരുവാഭരണം സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.
പ്രധാന തിരുവാഭരണപെട്ടി മാത്രമാണു പതിനെട്ടാംപടിയിലൂടെ ശ്രീകോവിലിലേക്ക് കൊണ്ടുവരിക. മറ്റു രണ്ട് പെട്ടികളായ അഭിഷേകപ്പെട്ടി, കൊടിപ്പെട്ടി എന്നിവ
മണിമണ്ഡപത്തിൽ വയ്ക്കും. 6.30ന് ആണ് അയ്യപ്പ സ്വാമിക്ക് തിതിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ദീപാരാധനയോടൊപ്പംതന്നെ കിഴക്കു തെക്ക് ദിക്കിൽ മകരനക്ഷത്രം ഉദിക്കുകയും ഒപ്പം പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയിക്കും. രാത്രി 11.00 ന് ഹരിവരാസനം പാടി നടയടക്കും.
മകരവിളക്ക് ദർശനം വ്യൂ പോയിന്‍റുകൾ
ശബരിമല മകരവിളക്ക് ദർശനത്തിനായി 10 വ്യൂ പോയിന്‍റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
1. പാണ്ടിത്താവളം
2. വാട്ടര്‍ ടാങ്കിന് മുന്‍വശം
3. മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍,
4. ബിഎസ്‌എന്‍എല്‍ ഓഫീസിന് വടക്കുഭാഗം
5. കൊപ്രാക്കളം
6. സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും
7. മാളികപ്പുറം ക്ഷേത്രപരിസരം
8. അപ്പാച്ചിമേട്,
9. അന്നദാന മണ്ഡപത്തിന് മുന്‍വശം
10. ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍.
ശബരിമലയിൽ ജനുവരി 18 വ്യാഴാഴ്ച വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












