ഓണക്കാലമിങ്ങ് അടുത്തെത്തിയതോടെ മൂന്നാറും പരിസരങ്ങളും സഞ്ചാരികള്‍ക്കായി നിരവധി വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡിലും ഉരുള്‍പൊട്ടലിലുമെല്ലാം തകര്‍ന്നിരുന്ന നാടിന് പുതിയ നിറങ്ങളുമായാണ് നീലക്കുറിഞ്ഞി വിരുന്നെത്തിയിരിക്കുന്നത്.
പൂപ്പാറ തോണ്ടിമലയിലാണ് കണ്ണുകള്‍ക്കു വിരുന്നായി നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.

ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലും നേരത്തെ തന്നെ നീലക്കുറിഞ്ഞി വിരിഞ്ഞിരുന്നു.
നീലക്കുറിഞ്ഞി അവസാനമായി വന്നത് 2018 ല്‍ രാജമലയില്‍ ആയിരുന്നു. എങ്കിലും അത് പ്രളയം കവര്‍ന്നതിനാല്‍ സഞ്ചാരികള്‍ക്ക് കാണുവാന്‍ സാധിച്ചിരുന്നില്ല.

12 വര്‍ഷത്തിലൊരിക്കല്‍
12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന പ്രത്യേകതരം സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി. കുറിഞ്ഞികള്‍ പലവിധമുണ്ടെങ്കിലും അതിലേറ്റവും പ്രസിദ്ധം നീലക്കുറിഞ്ഞിയാണ്. സാധാരണ ഗതിയില്‍ നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, എന്നിവിടങ്ങളിലാണ് കൂടുതലായി കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലും കടവരി, കാന്തല്ലൂർ, കമ്പക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 40 ഇനം കുറിഞ്ഞികളാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ സ്ട്രൊബലാന്തസ് കുന്തിയാനസ് എന്ന ഇനത്തിൽ പെട്ട നീലക്കുറിഞ്ഞിയാണ് 12 വർഷത്തിലൊരിക്കൽ പൂവിടുന്നത്.
ഫോട്ടോ കടപ്പാട് Ashish Varghese
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












