ജില്ലയിലെ വര്‍ധിച്ചു വരുന്ന കൊവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദത്തിന്‍റെ സാന്നിധ്യവും കാരണം ലേയില്‍ വിന്‍റര്‍ ട്രക്കിങ് യാത്രകള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് നിയന്ത്രണങ്ങള്‍.

അതിനിടെ, ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക സർക്കാരുകൾ എല്ലാ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളും നിരോധിച്ചു. ഒമൈക്രോൺ വേരിയന്റുകളുടെ കേസുകൾ രാജ്യത്ത് അതിവേഗം പടരുന്നതിനാൽ ആണ് എല്ലാത്തരം ബഹുജന സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും നിരോധിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര
ഇന്ത്യയിൽ ഇതുവരെ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണ്. ഡിസംബർ 31 വരെ സംസ്ഥാനത്ത് സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്അടച്ച സ്ഥലങ്ങളിൽ 50 ശതമാനം വരെ ശേഷിയും തുറസ്സായ സ്ഥലങ്ങളിൽ 25 ശതമാനം മാത്രമേ ആളുകളെ അനുവദിക്കൂ. 200-ൽ കൂടുതൽ ആളുകൾ ഒത്തുകൂടുകയാണെങ്കിൽ സംഘാടകർ അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.
ഉത്തർപ്രദേശ്
യുപിയിലെ പള്ളികളിൽ അർദ്ധരാത്രി കുർബാന ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാത്തരം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും സർക്കാർ നിർത്തിവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളും ക്ലബ്ബുകളും ഇത്തവണ പുതുവത്സരാഘോഷം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
കർണാടക
എല്ലാ പൊതു ഇടങ്ങളിലും പുതുവത്സര ആഘോഷങ്ങൾ നിയന്ത്രിതമായ രീതിയിൽ നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ റെസ്റ്റോറന്റുകൾ പ്രവർത്തിക്കാൻ അനുവദിക്കും, പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ അനുവദിക്കൂ. പ്രത്യേക പരിപാടികളും ഡിജെകളും അനുവദിക്കില്ല. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 30 മുതൽ , ജനുവരി 2 വരെ തുടരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













