എക്സ്പ്രസ് പാതകളാണ് രാജ്യത്ത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ടത്. നഗരങ്ങൾ തമ്മിലുള്ള യാത്രാ ദൂരവും സമയവും കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ നിർമ്മിക്കപ്പെടുന്ന പാതകളിൽ പലതും നിർമ്മാണത്തിന്റെ പല ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും പുതിയതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ബെംഗളുരു വിജയവാഡ ഗ്രീൻഫീൽഡ് ഹൈവേ.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതുസംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തത്.
ബെംഗളുരു വിജയവാഡ ഗ്രീൻഫീൽഡ് ഹൈവേ
342 കിലോമീറ്റർ ഹൈവേ
നിലവിലെ അവസ്ഥ
നിലവിൽ വിജയവാഡയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ ബെംഗളൂരുവിലേക്ക് എത്തുക എന്നത് ഏറ്റവും കുറഞ്ഞത് 13 മണിക്കൂർ നീളുന്ന യാത്രയാണ്. ദേശീയപാത 16 വഴിയാണ് 13 മണിക്കൂർ യാത്രാസമയം.
ദേശീയപാത 167B കടപ്പ വഴി 14 മണിക്കൂർ എടുക്കും; അല്ലെങ്കിൽദേശീയപാത 16 ഉം NH 44 ഉം ഏകദേശം 15 മണിക്കൂർ എടുക്കും. ദേശീയപാത 167B, ദേശീയപാത 44 എന്നിവയ്ക്ക് പ്രവേശന നിയന്ത്രണം ഇല്ലാത്തതിനാൽ, ഗതാഗതക്കുരുക്ക് പലപ്പോഴും യാത്രാ സമയം വർദ്ധിപ്പിക്കുന്നു. ഉത്സവ സീസണോ മറ്റു തിരക്കേറിയ സമയങ്ങളോ ആണെങ്കിൽ യാത്രാ സമയം പിന്നെയും വർധിക്കുന്നത് വളരെ സാധാരണ സംഭവമാണ്.
ഉപകാരപ്പെടുന്നത്
നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതോടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ ഈ പാത കൊണ്ടുവരും.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ആന്ധ്രയിൽ നിന്നുള്ള ധാരാളം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കും മറ്റ് പ്രൊഫഷണലുകൾക്കും ഇത് വലിയ ആശ്വാസമാകും
ബാംഗ്ലൂർ-ചെന്നൈ ബാംഗ്ലൂർ-ചെന്നൈ
തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട് കര്‍ണ്ണാടകയിലെ ഹോസ്കോട്ടെ ടൗണില്‍ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംബുധൂറില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമ്മാണം. കര്‍ണ്ണാടകയിലൂടെ 75 കിലോമീറ്ററും ആന്ധ്രാ പ്രദേശിലൂടെ 88 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 98 കിലോമീറ്ററും കടന്നു പോകുന്ന പാതയ്ക്ക് ആകെ 62.27 കിലോമീറ്റർ ദൂരമുണ്ടായിരിക്കും. 18,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















