വലുപ്പത്തിന്‍റെ കാര്യത്തില്‍ കേരളത്തേക്കാളും കുഞ്ഞന്‍... എന്നാല്‍ സമയാസമയങ്ങളില്‍ കുഴിച്ചെടുക്കുന്നതോ അളവില്ലാത്ത സമ്പത്തും. പറഞ്ഞു വരുന്നത് ലെസോത്തോയെക്കുറിച്ചാണ്. ആളുകള്‍ക്ക് തീര്‍ത്തും അപരിചിതായി കിടക്കുന്ന ഒരു നാട്. ആഫ്രിക്കന്‍ വന്‍കരയിലെ
ലെസോത്തോയെക്കുറിച്ച് കേട്ടവര്‍ അധികമില്ലെങ്കിലും കേട്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടുത്തെ രത്നങ്ങള്‍.. കോടാനുകോടി രൂപ വിലയുള്ള രത്നങ്ങളാണ് ഇവിടുത്തെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പും ഇവിടുന്ന് ഒരു രത്നം ഖനനം ചെയ്തെടുക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയില്‍ 100 കോടിയാണ് അതിന്‍റെ വില. ഇതാ ലെസോത്തയെക്കുറിച്ചും അവിടുത്തെ പ്രധാന ലെത്സെങ് ഖനിയെക്കുറിച്ചും വായിക്കാം.
ലെസോത്തോ
സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്
ലെസോത്തോ എന്നാല്‍ സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്നാണ് അര്‍ത്ഥം. കാലങ്ങളോളം ബ്രിട്ടീഷ് കോളനിയായിരുന്ന ഇവിടം 1966 ലാണ് സ്വതന്ത്ര്യമാകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ബാസുട്ടോലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.
നാലു വശവും ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പേരുകേട്ടിരിക്കുന്നത് ഖനനത്തിനാണ്.
ലെസോത്തോയും രത്നവും
ഇവിടെനിന്നും കുഴിച്ചെടുത്തിട്ടുണ്ട്.
ലെത്സെങ് ഖനി
ലെസോത്തോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലെത്സെങ് ഖനി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഖനി കൂടിയാണിത്. ജെം ഡയമണ്‍ഡ്സും ലെസോത്തോ സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന ഈ ഖനി 3100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വലിയ രത്നങ്ങള്‍ വലിയ തോതില്‍ കുഴിച്ചെടുക്കുന്നതില്‍ ഏറെ പ്രസിദ്ധമാണ് ലെത്സങ് ഖനി. ലോക ശരാശരി ഒരു കാരറ്റിന് 81 യുഎസ് ഡോളറാണ്, ലോക ശരാശരിയെങ്കില്‍ 2007 ലെ ആദ്യ ആറുമാസത്തിൽ ലെറ്റെംഗ് ഒരു കാരറ്റിന് ശരാശരി 1,894 യുഎസ് ഡോളറാണ് വരുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വില്പ നടക്കുന്ന വജ്രങ്ങളും ഇവിടുത്തേതാണ്. അത്രയധികം പ്രസിദ്ധമാണ് ഇവിടുത്തെ രത്നങ്ങള്.



Click it and Unblock the Notifications













