ഇത് മരുത്വാമല.. അഗസ്ത്യമുനിയും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവുമെല്ലാം ആത്മചൈതന്യത്തെ കണ്ടെത്തിയയിടം.. ഋഷിപരമ്പരകളുടെ മഹാതപസ്സിന്റെ സാക്ഷി.. പച്ചപുതച്ച പുല്‍മേടുകളോ, കൊടുംകാടുകളോ, വന്യമൃഗങ്ങളോ, അവയ്ക്കു പിന്നില്‍ പതിയിരിക്കുന്ന കാടിന്റെ മക്കളോ ഒന്നും തന്നെ ഇവിടെയില്ല.. കൂറ്റന്‍ പാറകളാണ് എങ്ങും.. വിരിഞ്ഞ മസ്തകമുയര്‍ത്തി നില്‍ക്കുന്ന ഗജവീരനെപ്പോലെ ആകാശത്തെപ്പോലും വെല്ലുവിളിച്ചു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍.. നിശബ്ദതയാണ് എങ്ങും. ഒരു പക്ഷിയുടെ കരച്ചില്‍ പോലും കേള്‍ക്കാനില്ല.. ചിലയിടങ്ങളിൽ തണലുപോലുമില്ല. എങ്കിലും മരുത്വാമല സുന്ദരമാണ്.. മലമുകളിലേക്കുള്ള ഓരോ ചുവടുവയ്ക്കുന്തോറും നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും..! യാത്രയിൽ വ്യത്യസ്സത തേടുന്ന നിജുകുമാർ വെഞ്ഞാറമൂട് നടത്തിയ മരുത്വാമല യാത്രയുടെ വിശേഷങ്ങൾ വായിക്കാം...
ഹനുമാന്‍റെ കയ്യിൽനിന്നും വഴുതിപ്പോയ മല
ലങ്കാപുരിയില്‍ വച്ച് നടന്ന യുദ്ധത്തില്‍ നാഗാസ്ത്രമേറ്റ് ബോധരഹിതരാകുന്ന രാമലക്ഷ്മണന്മാരുടെയും അനുയായികളുടെയും ജീവന്‍ രക്ഷിക്കാനായി ജാംബവാന്റെ നിര്‍ദ്ദേശപ്രകാരം നാലു സഞ്ജീവനികള്‍ തേടി ഹനുമാന്‍ ഹിമാലയസാനുക്കളിലെ ഋഷഭാദ്രി മലയിലേയ്ക്ക് (ഉത്തരാഖണ്ഡിലെ ചമോലിയിലെ ദ്രോണപര്‍വ്വതം) പോകുകയും, എന്നാല്‍ ഈ ഔഷധസസ്യങ്ങളുടെ പേരുകൾ ഓര്‍ക്കാൻ കഴിയാത്തതിനാല്‍ ഋഷഭാദ്രി മല അടര്‍ത്തിയെടുത്ത് കൈകളില്‍ താങ്ങി ലങ്കാപുരിയിലേയ്ക്ക് പറക്കുകയും ചെയ്തു.. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വഴുതിവീണ മലയുടെ ഒരു ഭാഗമാണ് ഇന്ന് മരുത്വാമല എന്ന് അറിയപ്പെടുന്നതെന്നാണ് വിശ്വാസം..!
കന്യാകുമാരിയിലെ മരുന്നുവാഴുംമലൈ
മേഘമാര്‍ഗത്തെ തടയുംവിധം ഉയരമുള്ള മലകളാണ് ഇവിടം മുഴുവൻ.. പ്രധാനമായും മൂന്ന് മലകള്‍ ഒത്തു ചേര്‍ന്നാണ് മരുത്വാമല നിലകൊള്ളുന്നത്.. മലമുകളിൽ നിറഞ്ഞു നിൽക്കുന്ന കാട്ടുവള്ളികള്‍ക്കും വൃക്ഷസഞ്ചയങ്ങള്‍ക്കുമൊപ്പം തന്നെ പലതരത്തിലുള്ള ഔഷധസസ്യങ്ങളുമുണ്ടിവിടെ.. മരുന്നുവാഴുംമലൈ എന്ന പേരാണ് പിന്നെ മരുത്വാമല ആയി മാറിയത്.. ഇവിടുത്തെ ഔഷധക്കാറ്റും ശുദ്ധവായുവും മല കയറുന്നതിനിടയിൽ നമുക്ക് പകര്‍ന്നു തരുന്ന ഉന്മേഷം അത്രയ്ക്ക് വലുതാണ്.. മൃതസഞ്ജീവനി എന്ന അപൂർവ്വസസ്യം ഈ മലനിരകളിലെവിടെയോ ഇപ്പോഴും മറഞ്ഞിരിപ്പുണ്ടെന്നു പറയപ്പെടുന്നു..!
കയറാനുള്ള ദൂരമല്ല, കയറിത്തീര്‍ത്ത ദൂരം നോക്കാം
എത്ര കൊടുംവേനലിലും ഇവിടെ തണുപ്പ് മാത്രം
ആത്മീയതയുടെ പുണ്യം തേടിയെത്തുന്ന വഴികൾ
അതെ എന്റെ മനസ്സിലേക്കും വെളിച്ചം കയറുകയാണ്.. ഇവിടെയിരുന്നായിരുന്നു മഹാഋഷികള്‍ തപം ചെയ്തത്.. ഇവിടെയായിരുന്നു അഗസ്ത്യമുനിയും, നാരായണഗുരുവുമെല്ലാം ഈശ്വരചൈതന്യത്തെ ആവാഹിച്ചത്.. അതെ അവർ ഇരുന്നിടത്താണ് നിസാരനായ ഞാനുമിപ്പോള്‍ ഇരിക്കുന്നത്.. എന്റെ കണ്ണുകള്‍ ഒരുനിമിഷം താനെ അടഞ്ഞു.. മനസിലേക്ക് ആത്മീയതയുടെ പുണ്യം എങ്ങു നിന്നോ ഒഴുകിവരും പോലെ...
നമ്മളെ സ്വയം തിരിച്ചറിയുവാൻ



Click it and Unblock the Notifications













