ഓണത്തപ്പന്‍... ഓണാഘോഷങ്ങളില്‍ പൂക്കളത്തിനടുത്തു തന്നെ നിര്‍ത്തിയിരിക്കുന്ന ഓണത്തപ്പന്റെ രൂപം നമുക്കൊക്കെ പരിചിതമാണെങ്കിലും അതിനു പിന്നലെ കഥകളും ഐതിഹ്യങ്ങളും അറിയുന്നവര്‍ കുറവാണ്. ഓണത്തിന് ഓണത്തപ്പനെ വെക്കുന്നതിനു പിന്നില്‍ വിശ്വാസങ്ങള്‍ ഏറെയുണ്ട്. പൂക്കളം തയ്യാറാക്കുന്നതു തന്നെ ഓണത്തപ്പമെ വരവേല്‍ക്കുക എന്ന ലക്ഷ്യത്തിലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓണത്തപ്പനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള ഓണ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം.
തിരുവോണനാളിലെ മഹാബലി
ഓണത്തപ്പനൊപ്പം തിരുവോണനാളില്‍ നാക്കിലയില്‍ മഹാബലിയുടെ രൂപവും വയ്ക്കും. എന്നാല്‍ ഒറ്റയ്ക്കല്ല, മഹാബലി ഈ ദിവസം ആഗതനാകുന്നത്. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് തുടങ്ങിയവരോടൊപ്പമാണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുന്നത്.
തിരുവോണം കഴിഞ്ഞ് നാലാം ദിവസം ഇതെല്ലാം എടുത്തുമാറ്റുമെങ്കിലും പൂക്കളം ഇടുന്നത് കന്നി മാസത്തിലെ ആയില്യ വരെ തുടരാറുണ്ട് ചില ഇടങ്ങളില്‍.
എറണാകുളം ജില്ലയില്‍ എരൂർ, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തപ്പനെ നിര്‍മ്മിത്തുന്നത്. ഇപ്പോള്‍ ഓണ്‍ ലൈന്‍ ആയും ഓണത്തപ്പന്റെ കളിമണ്ണ് രൂപം ലഭിക്കുന്നു.