Search
  • Follow NativePlanet
Share
» »50 ദിവസം, 4,000 കിമീ, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനു.13ന് ഫ്ലാഗ് ഓഫ് ചെയ്യും!

50 ദിവസം, 4,000 കിമീ, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനു.13ന് ഫ്ലാഗ് ഓഫ് ചെയ്യും!

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനുവരി 13-ാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്യും.

നാലായിരം കിലോമീറ്റർ ദൂരം പിന്നിട്ട് നദിയിലൂടെ ഒരു ക്രൂസ് യാത്ര... പിന്നിലാക്കി കടന്നുപോകുന്നത് ചരിത്രവും സംസ്കാരവും നിറഞ്ഞ ഒരുപാട് ഇടങ്ങളും കാഴ്ചാനുഭവങ്ങളും. ഗംഗയും ഭാഗീരഥിയും ബ്രഹ്മപുത്രയും കണ്ടുപോകുന്ന അതുല്യമായ ഒരു യാത്ര. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയിലെ സഞ്ചാരികളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്ന, ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനുവരി 13-ാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്യും.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര
എന്ന വിശേഷണം എങ്ങനെ ഈ യാത്രയ്ക്ക് വന്നു എന്നറിയണെമങ്കിൽ ഇത് കടന്നുപോകുന്ന റൂട്ടും മറ്റു കാര്യങ്ങളും അറിഞ്ഞിരിക്കണം. വാരണാസിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിൽ എത്തുന്ന വിധത്തിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. നേരത്തെ ഈ യാത്ര ജനുവരി 10ന് ആരംഭിക്കും എന്നായിരുന്നു നവംബർ മാസത്തിൽ ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചിരുന്നത്.

 പ്രധാന ഇടങ്ങൾ

പ്രധാന ഇടങ്ങൾ

പ്രധാനപ്പെട്ട 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും ചില ചരിത്ര സാംസ്കാരിക കേന്ദ്രങ്ങളും യാത്രയിൽ സന്ദർശിക്കും. വാരണാസിയിലെ ഗംഗാ ആരതി, ലോകപ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയ ഇടങ്ങൾ വഴി യാത്ര കടന്നു പോകും ബംഗ്ലാദേശിൽ മാത്രം 1,100 കിലോമീറ്റര്‍ ദൂരമാണ് ക്രൂസ് സഞ്ചരിക്കുന്നത്.

PC:Omkar Rane/ Unsplash

വളരുന്ന ക്രൂയിസ് ടൂറിസത്തിന്റെ പ്രതിഫലനം

വളരുന്ന ക്രൂയിസ് ടൂറിസത്തിന്റെ പ്രതിഫലനം

"ഇത് ലോകത്തിലെ ഒരു അതുല്യമായ ക്രൂയിസായിരിക്കും, ഇന്ത്യയിൽ വളരുന്ന ക്രൂയിസ് ടൂറിസത്തിന്റെ പ്രതിഫലനമായിരിക്കും ഇത്. പശ്ചിമ ബംഗാളിലെ ജനങ്ങളോട് ഇതിന്റെ പ്രയോജനം സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ നിരവധി പശ്ചിമ ബംഗാൾ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചിരുന്നു.
ഈ നദികളിൽ ലോകോത്തര ക്രൂയിസുകൾ ഓടുന്നത് കാണുന്നതിന് 100 ദേശീയ ജലപാതകൾ സൃഷ്ടിക്കാൻ കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

50 പേർക്ക്

50 പേർക്ക്

50 പേർക്കാണ് യാത്രയില്‍ പങ്കെടുക്കുവാൻ അവസരമുള്ളത്. 18 സ്യൂട്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ആഢംബര കപ്പലാണ് യാത്രയ്ക്കായി സജ്ജമായിരിക്കുന്നത്.
അതിർത്തി സുരക്ഷാ സേനയെ (ബിഎസ്എഫ്) പശ്ചിമ ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് 51 ദിവസത്തേക്ക് കപ്പലിന് സുരക്ഷാ കവചം നൽകാനുള്ള ചുമതല നൽകിയിട്ടുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പോകുന്ന വഴി

പോകുന്ന വഴി

വാരണാസിയിൽ നിന്നും ഉത്തർ പ്രദേശിലെ ഗാസിപൂരിലേക്ക് പോകും. അവിടുന്ന് പട്‌നയിൽ എത്തുന്നതിന് മുമ്പ് ബക്‌സർ വഴി ബീഹാറിൽ പ്രവേശിക്കും. തുടർന്ന് ഫറാക്ക വഴി പശ്ചിമ ബംഗാളിലേക്ക് പോകും. പിന്നീട് മുർഷിദാബാദിലേക്ക് നീങ്ങി കൊൽക്കത്തയിലെത്തും. ക്രൂയിസ് ധാക്കയിലേക്ക് പുറപ്പെട്ട് ഗുവാഹത്തി വഴി ഇന്ത്യയിലേക്ക് മടങ്ങും. അവസാന സ്ഥാനമായ ദിബ്രുഗഡിൽ ബെർത്ത് ചെയ്യുന്നതിന് മുമ്പ് സിബ്സാഗർ വഴി യാത്ര ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് വഴിയാണ് ഈ പദ്ധതി സാധ്യമാക്കിയതെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഗംഗ, ബ്രഹ്മപുത്ര നദികൾ വഴി ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വാണിജ്യ, ട്രാൻസിറ്റ് റൂട്ടുകൾ നേരത്തെ സ്ഥാപിച്ചിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel cruise varanasi world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+