ലോക്ഡൗണിന്‍റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും തുക തിരികെ നല്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. മാര്‍ച്ച് 25നും മേയ് മൂന്നിനും ഇടയില്‍ ബുക്ക് ചെയ്ത എല്ലാ ആഭ്യന്തര അന്താരാഷ്ട്ര ടിക്കറ്റുകളുടെും തുക പൂര്‍ണ്ണമായും തിരികെ നല്കുമെന്നാണ് ഡിജിസിഎ സുപ്രീം കോടതിയെ അറിയിച്ചത്.
എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ലോക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക മടക്കി നല്കാതിരിക്കുന്നത് 1937ലെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് ആന്‍ഡ് പ്രൊവിഷന്‍ ഓഫ് എയര്‍ക്രാഫ്റ്റ് റൂള്‍ അനുസരിച്ച് തെറ്റാണെന്നും ഡിജിസിഎ കോടതിയില്‍ വ്യക്തമാക്കി.
നേരത്തേ, ഇഷ്ടമുള്ള ഏത് റൂട്ടിലും ക്രെഡിറ്റ് ഷെൽ ഉപയോഗിക്കാൻ 2021 മാർച്ച് 31 വരെ കേന്ദ്രം യാത്രക്കാർക്ക് സമയം അനുവദിച്ചിരുന്നു. എന്തുതന്നെയായായലും എല്ലാ സാഹചര്യങ്ങളിലും 15 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികളുടെ റീഫണ്ട് ആരംഭിക്കേണ്ടതുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ഇന്ത്യ ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടം ലോക്ക് ഡൗണ്‍ ഏപ്രിൽ 15 മുതൽ മെയ് 3 വരെയായിരുന്നു. ഈ കാലയളവിൽ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വാണിജ്യ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരുന്നു.
മറ്റെല്ലാ കേസുകളിലും വാങ്ങിയ തുക മടക്കി നല്കുവാനുള്ള പദ്ധതി 15 ദിവസത്തിനുള്ളില്‍ എല്ലാ ശ്രമങ്ങളും എയർലൈൻസ് നടത്തുമെന്ന് ഡിജിസിഎ ഉന്നത കോടതിയെ അറിയിച്ചു. അതേസമയം, ടൂറിസം, എയർ ട്രാവൽ കമ്പനികളുമായി കൂടിക്കാഴ്ചകളും പുരോഗമിക്കുകയാണ്. പൂർണമായ റീഫണ്ടിന് കമ്പനികൾ സമ്മതിച്ചിട്ടുണ്ട്, എന്നിരുന്നാലും, വിമാനക്കമ്പനികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായാല്‍ 2021 മാർച്ച് 31 വരെ വിമാന യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന യാത്രക്കാർക്ക് ക്രെഡിറ്റ് നൽകും. ഡിജിസിഎ പറഞ്ഞു.
നേരത്തേ ജൂണ്‍ 12ന് 'പ്രവാസി ലീഗൽ സെൽ' എന്ന എന്‍ജിഒ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച സുപ്രീംകോടതി, ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾക്കുള്ള ടിക്കറ്റുകൾ പൂർണമായി മടക്കിനൽകുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനും പ്രവർത്തിക്കാനും കേന്ദ്രത്തോടും ഡിജിസിഎയോടും വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിരുന്നു.
സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍
ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍
മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!