രാജ്യത്തെ ഏറ്റവും പ്രധാന തീര്‍ത്ഥ യാത്രകളിലൊന്നായ ചാര്‍ ദാ യാത്പയില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്തിനു പുറത്തു നിന്നും തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചാർ ധാം യാത്ര മെയ് 14 മുതൽ ആരംഭിക്കും. ദിവസേന ക്ഷോത്രം സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്താമെന്നും മന്ത്രി സൂചന നൽകി. സംസ്ഥാന ടൂറിസം സാംസ്കാരിക മന്ത്രി സത്പാൽ മഹാരാജ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരു ദിവസം ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ സാധിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുവാനും സാധ്യതയുള്ളതായി മന്ത്രി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഹരിദ്വാർ മഹാ കുംഭമേളയ്ക്കോ ചാര്‍ ദാം തീര്‍ത്ഥാടനത്തിനോ വരുന്ന തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ പൂര്‍ണ്ണമായും സജ്ജമാണെന്നു പറഞ്ഞ മന്ത്രി തീര്‍ത്ഥാടകര്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും അറിയിച്ചു. മാർഗനിർദേശങ്ങളുടെ ഭാഗമായി ഭക്തർ വരുന്നതിനുമുമ്പ് സിബിഎൻഎടി, ട്രൂനാറ്റ് അല്ലെങ്കിൽ ആർടി-പിസിആർ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ടെന്നും ആരാധനാലയങ്ങളുടെ ശേഷി അനുസരിച്ച് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ തീർഥാടകർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികള്‍ക്കു മുന്നില്‍ വാതിലുകളടച്ച് മേഘാലയ, വിലക്ക് ഏപ്രില്‍ 23 മുതല്‍
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
ജീവന്‍ പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്