അണ്‍ലോക്കിങ് നാലാം ഘട്ടത്തില്‍ സഞ്ചാരികളെ ഇരുകയ്യുനീട്ടി സ്വാഗതം ചെയ്ത് ഹിമാചല്‍ പ്രദേശ്. സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനായി ആവശ്യമുണ്ടായിരുന്ന ഇ പാസും മറ്റു രജിസ്ട്രേഷനുകളും അവസാനിപ്പിക്കുകയും സുഗമമായ അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുഖ്യമന്ത്രി ജയ്റാം താക്കൂറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ബസുകള്‍ക്ക് പ്രവേശനമില്ല
അഞ്ച് മാസത്തോളം കാലമാണ് ഹിമാചല്‍ പ്രദേശ് അതിര്‍ത്തികള്‍ അടച്ചത്. പിന്നീട് ഓഗസ്റ്റില്‍ ഇ-പാസും രസിസ്ട്രേഷനും വഴി പ്രവേശനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സഞ്ചാരികള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം സാധ്യമായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍ക്ക് ഹിമാചല്‍ പ്രദേശിലേക്ക് നിലവില്‍ പ്രവേശനമില്ല. ഹിമാചൽ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇ-പാസോ രജിസ്ട്രേഷനോ ഇല്ലാതെ സംസ്ഥാനത്തു പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയും. രാജ്യത്ത് കൊറോണ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അന്തര്‍ സംസ്ഥാന പൊതുഗതാഗത ബസുകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
അഞ്ച് മാസത്തോളം കാലമാണ് ഹിമാചല്‍ പ്രദേശ് അതിര്‍ത്തികള്‍ അടച്ചത്. പിന്നീട് ഓഗസ്റ്റില്‍ ഇ-പാസും രസിസ്ട്രേഷനും വഴി പ്രവേശനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സഞ്ചാരികള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം സാധ്യമായിരുന്നു.
സ്പിതി അടച്ചു തന്നെ
"2020 ൽ, പ്രത്യേകിച്ചും 2020 ഒക്ടോബർ 31 വരെ സ്പിറ്റി വാലി അടച്ചിരിക്കുന്നു. ജീപ്പ് സഫാരികൾ, പാക്കേജ് ടൂറുകൾ,ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവ ഉൾപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള ടൂറിസം പ്രവർത്തനങ്ങൾ അനുവദിക്കില്ല." സ്പിറ്റി ടൂറിസം സൊസൈറ്റി പുറത്തിറക്കിയ സര്‍ക്കുലരില്‍ പറയുന്നു.
ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ താഴ്വരയില്‍ ഏതെങ്കിലും തരത്തില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടാലുണ്ടാകുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. നിയന്ത്രിതവും ലഭ്യതക്കുറവുമുള്ള വൈദ്യശാസ്ത്ര സൗകര്യങ്ങള്‍, അവികസിതമായ അടിസ്ഥാന സൗകര്യങ്ങള്‍, ഭൂമിസാസ്ത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയവ ഇന്നും സ്പിതി വാലിയുടെ വെല്ലുവിളികളാണ്.
സ്ഥിതി കണക്കിലെടുത്ത്
പ്രദേശ വാസികള്‍, ഹോട്ടലുടമകള്‍, ക്യാബ് ഡ്രൈവര്‍മാര്‍, ട്രാവല്‍ ഗൈഡുകള്‍ ,ഹോം സ്റ്റേ നടത്തുന്നവര്‍, ട്രാവല്‍ അസോസിയേറ്റുകള്‍, പഞ്ചായത്ത് പ്രതിനിധികള്‍, ലോക്കല്‍ കമ്മിറ്റി, മഹിളാ മണ്ഡല്‍, വ്യാപാര്‍ മണ്ഡല്‍, സ്പിതി യുവ മണ്ഡല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏക സ്വരത്തിലാണ് തീരുമാനം പാസാക്കിയത്.



Click it and Unblock the Notifications












