കാശ്മീര്‍ വിനോദസഞ്ചാരത്തിന് ഇത് നല്ല നാളുകളാണ്. പ്രതിസന്ധികളും അരക്ഷിതാവസ്ഥകളുമെല്ലാം പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും സഞ്ചാരികള്‍ക്ക് അന്നുമിതം കാശ്മീര്‍ പ്രിയം തന്നെയാണ് എന്നതിന്റെ സാക്ഷ്യമാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ മൂന്ന് വരെയുള്ള സമയത്ത് ഏകദേശം 1.06 കോടി സന്ദര്‍ശകരാണ് ഭൂമിയിലെ സ്വര്‍ഗ്ഗമായ കശ്മീരില്‍ സന്ദര്‍ശിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയിൽ ചോദ്യത്തിനുത്തരമായി പറഞ്ഞ കണക്കിലാണ് വിവരങ്ങളുള്ളത്. 2019 മുതൽ ജമ്മു കശ്മീരിൽ പൊതുമേഖലയിൽ 30,000 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും സഭയിലെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം തരംതിരിച്ച് ലഭ്യമല്ല. വൈഷ്ണോദേവി ക്ഷേത്രവും അമർനാഥ് ഗുഹയും സന്ദർശിക്കുന്ന തീർഥാടകരും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. ജമ്മു കശ്മീരിലുടനീളം വിനോദസഞ്ചാരത്തിനായി 75 ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കുന്നതിന് രാജ്യത്തുടനീളമുള്ള സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിനായി, ജമ്മു കശ്മീർ ടൂറിസം നയം, 2020, വിജ്ഞാപനം ചെയ്യുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസത്തിന് വ്യവസായ പദവി നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നിന്നും കാശ്മീരിന് ഐആര്‍സിടിസിയുടെ പാക്കേജ്, പ്ലാന്‍ ചെയ്യാം ജൂലൈയിലെ യാത്ര
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍