ഒന്നിനു പുറകെ ഒന്നായി പറന്നുയരുന്ന പട്ടങ്ങള്‍.. ഭീമാകാരനായ ആന മുതല്‍ മാനത്തുപറക്കുന്ന കുതിര വരെ.. പാറുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന പട്ടങ്ങള്‍ തൊട്ടുപുറകെ... ആകാശത്ത് പട്ടങ്ങള്‍ തീര്‍ക്കുന്ന അതിശയക്കാഴ്ചകള്‍ ആസ്വദിക്കുന്നതിന് പ്രായഭേദമില്ല. ഈ കാഴ്ചകള്‍ അധികം താമസിയാതെ മാമല്ലപുരത്തിനും സ്വന്തമാകും.
തമിഴ്നാട്ടിലെ ആദ്യത്തെ പട്ടംപറത്തല്‍ ഉത്സവത്തിനുള്ള ഒരുക്കത്തിന്റെ അവസാനഘട്ടത്തിലേക്കടുക്കുകയാണ് മാമല്ലപുരം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ ആഘോഷം തമിഴ്നാട് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
മാമല്ലപുരത്തെ 15 ഏക്കര്‍ വിസ്തൃതിയുള്ള ടിടിഡിസി ഓഷ്യന്‍ വ്യൂവിലാണ് സംഘടിപ്പിക്കുന്നത്.
യുഎസ്, തായ്‌ലൻഡ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പട്ടംപറത്ത പ്രേമികൾ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. 100-ലധികം പട്ടങ്ങളുമായി ഇതുവരെ 10 ടീമുകൾ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിപ്‌സ്റ്റോപ്പ് നൈലോൺ ഉപയോഗിച്ച് നിർമ്മിച്ച ഡിസൈനർ പട്ടങ്ങളാണ് മേളയില്‍ ഉപയോഗിക്കുന്നത്.
വ്യത്യസ്ത രൂപങ്ങളുള്ള പട്ടങ്ങളാണ് മേളയില്‍ ഉപയോഗിക്കുന്നത്. ഫെസ്റ്റിവലിലെ ഏറ്റവും വലിയ പട്ടണത്തിന് 20 അടിയും ഏറ്റവും ചെറിയത് മൂന്നടിയുമാണ് വലുപ്പം. തിരുവള്ളുവരുടെ രൂപത്തിലുള്ള പട്ടവും കൂട്ടിച്ചേർക്കുന്നു. മാമല്ലപുരം ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള പട്ടവും ഒക്കെ ഒരുക്കുന്ന തിരക്കിലാണ് മേളയില്‍ പങ്കെടുക്കുന്നവര്‍.
പട്ടം പറത്തല്‍ കൂടാതെ, പട്ടം നിര്‍മ്മാണ ശില്പശാലകള്‍, ഗെയിംസുകള്‍, ഭക്ഷ്യമേളകള്‍, ഫൂഡ് സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍, സംഗീത പ്രകടനങ്ങള്‍ തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്. തൈക്കുടം ബ്രിഡ്ജ്, രാജേഷ് വൈദ്യ, നിത്യശ്രീ, ദിവാകർ, കാർത്തിക് ദേവരാജ്, കുമാരൻ ഡ്രംസ് തുടങ്ങിയ പ്രമുഖർ അവതരിപ്പിക്കുന്നതാണ് സംഗീത പരിപാടികൾ.
കുട്ടികള്‍ക്ക് മേളയിലേക്ക് 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മുതര്‍ന്നവര്‍ക്ക് പ്രവേശനഫീസ് 150 രൂപയാണ്.
13 ആഗസ്റ്റ് - ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ - രാത്രി 9 മണി വരെ
കൈറ്റ് ഫെസ്റ്റിവല്‍, സംഗീത കച്ചേരി, ഭക്ഷണം, കുട്ടികളുടെ കാർണിവൽ
മ്യൂസിക് ബാൻഡ് : തൈക്കുടം ബ്രിഡ്ജ് (വൈകുന്നേരം 6 മണി മുതൽ)
14 ആഗസ്റ്റ് - ഞായർ
ഉച്ചയ്ക്ക് 12 മണി മുതൽ - രാത്രി 9 മണി വരെ
കൈറ്റ് ഫെസ്റ്റിവല്‍, സംഗീത കച്ചേരി, ഭക്ഷണം, കുട്ടികളുടെ കാർണിവൽ
മ്യൂസിക് ഫ്യൂഷൻ (വൈകുന്നേരം 6 മണി മുതൽ) : വീണ കലാകാരൻ കലൈമാമണി ശ്രീ. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ 90 മിനിറ്റ് രാജേഷ് വൈദ്യ. തുടർന്ന് ഗായകരായ നിത്യശ്രീ, ആനന്ദ് അരവിന്ദാക്ഷൻ, ദിവാർക്കർ എന്നിവർ പങ്കെടുക്കുന്ന പവർ പാക്ക്ഡ് വോക്കൽ അധിഷ്ഠിത ബാൻഡ് പ്രകടനം.
15 ഓഗസ്റ്റ് - തിങ്കൾ 12 ഉച്ചയ്ക്ക് ശേഷം - രാത്രി 8 മണി
കൈറ്റ് ഫെസ്റ്റിവല്‍, സംഗീത കച്ചേരി, ഭക്ഷണം, കുട്ടികളുടെ കാർണിവൽ
ആൾട്ടിന്റെ പ്രത്യേക കിഡ്‌സ് ടാലന്റ് ഷോ എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും പരിപാടികള്‍.
അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്
ചെന്നൈ മഹാബലിപുരം വഴി പോണ്ടിച്ചേരിയിലേക്ക്... കേരളത്തില്‍ നിന്നും ബജറ്റ് യാത്രയുമായി ഐആര്‍സിടിസി