അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലെ ഏറ്റവും പേടിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് റോളര്‍ കോസ്റ്റര്‍. മുന്നറിയിപ്പില്ലാതെ താഴോട്ടും മുകളിലോട്ടും പോകുന്ന യാത്രയില്‍ ആളുകള്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് പറയുവാനാവില്ല. ചിലര്‍ ഉറക്കെ കരഞ്ഞ് നിലവിളിക്കുമ്പോള്‍ മറ്റു ചിലര്‍ അതിലും തമാശ കണ്ടെത്തി ചിരിക്കുകയായിരിക്കും. വേറെ ചിലരാവട്ടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെ മൗനമായിട്ടിരിക്കുകയാവും. എന്തായാലും ഒരു നിലവിളി ഒരിക്കലെങ്കിലും ഉറപ്പാണ് റോളര്‍ കോസ്റ്റില്‍ കയറിയാല്‍.
എന്നാല്‍ റോളര്‍ കോസ്റ്റില്‍ കയറി ഇരുന്നാല്‍ അഭ്യാസങ്ങള്‍ കഴിയുന്നതു വരെ മിണ്ടാതെയിരിക്കണം, നിലവിളിയും കരച്ചിലും പാടില്ല എന്ന നിബന്ധനയുമായി എത്തിയിരിക്കുകയാണ് ജപ്പാന്‍.
ജപ്പാനിലെ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് ജപ്പാന്‍ തീം പാര്‍ക്ക് അസോസിയേഷനാണ് ഇത്തരം നിബന്ധനയുമായി എത്തിയിരിക്കുന്നത്. ഇവരുടെ കീഴില്‍ 30 തീം പാര്‍ക്കുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ളത്.

നിബന്ധനകള്‍ ഇങ്ങനെയും
റോളര്‍ കോസ്റ്റില്‍ കയറിയാല്‍ കരയുകയും ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യരുതെന്ന് മാത്രമല്ല നിര്‍ദ്ദേശമുള്ളത്. പാര്‍ക്കിലായിരിക്കുന്നിടത്തോളം സമയം നിര്‍ബന്ധമായും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക തുടങ്ങിയ നിബന്ധനകളും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇത്തരം നടപടികളും മുന്‍കരുതലുകളും കോവിഡ്-19 വ്യാപനത്തെ തടയും എന്നാണ് ഇവര്‍ പറയുന്നത്. വായ തുറന്ന് ശബ്ദമുണ്ടാക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പുറത്തു വരുന്ന ഉമിനീരിന്റെ അംശത്തില്‍ രോഗാണുക്കളുണ്ടെങ്കില്‍ രോഗം പകരുമല്ലോ. ഇത് ഒഴിവാക്കുവാനാണ് ഈ മുന്‍കരുതല്‍ എന്നാണ് പറയുന്നത്. ഇതുവഴി വൈറസ് വ്യാപനം ഒരു പരിധി വരെ തടയുവാനും സാധിക്കുമത്രെ.
കോവിഡ് വ്യാപനം ഒരുപരിധി വരെ തടയുവാനായതോടെ അമ്യൂസ്മെന്‍റ് പാര്‍ക്കുകളും മ്യൂസിയങ്ങളും ഒക്കെ ജപ്പാനില്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ നിര്‍ദ്ദേശങ്ങോടെയും മുന്‍കരുതലുകളോടെയുമാണ് പ്രവര്‍ത്തനം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












