ഭൂമിയിലെ മറ്റൊരു കാഴ്ചകൾക്കും പകരംവയ്ക്കുവാനാത്ത ഭംഗിയാണ് ജമ്മു കാശ്മീരിനുള്ളത്. ഭൂമിയിലെ സ്വർഗ്ഗമെന്നു ലോകമൊന്നാകെ വിളിക്കുന്ന ഇവിടം കാണണമെന്നാഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഏതു സീസണൽ പോയാലും ഒരുപാട് കാഴ്ചകൾ കാശ്മീർ ഒരുക്കിവയ്ക്കും, എന്നാൽ സ്പെഷ്യല്‍ എന്നു പറയാവുന്ന സമയം വിന്‍ർ ആണ്. ആകാശവും പർവ്വതതലപ്പുകളും തമ്മില്‍ തിരിച്ചറിയുവാൻ കഴിയാത്ത വിധത്തിലുള്ള മഞ്ഞും തണുപ്പിക്കുന്ന കാലാവസ്ഥയും വല്ലപ്പോഴും മാത്രം പുറത്തു കാണുന്ന പച്ചപ്പും ഒക്കെയാണ് കാശ്മിരിലെ വിന്‍റർ സന്ദർശകർക്കു നല്കുന്നത്. എത്ര കണ്ടാലും മതിവരാത്ത ഇവിടെ ഇനിയും ധാരാളം ഇടങ്ങൾ ഉണ്ട്.... അതും ഒരിക്കൽ പോലും സഞ്ചാരികൾ എത്തിച്ചേർന്നിട്ടില്ലാത്ത സ്ഥലങ്ങളും... ഇപ്പോഴിതാ കാശ്മീരിന്റെ കാണാക്കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ വിനോദ സഞ്ചാരരംഗം.
70 വർഷത്തിനിടെ ആദ്യമായി
കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗ്, കർണ്ണ, ഗുരേസ് എന്നിവ ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിടും. സന്ദർശകരെ ആകര്‍ഷിക്കുന്നതിനായി ഈ മേഖലകളില്‍ സാഹസിക വിനോദങ്ങളും മറ്റും ഉള്‍പ്പെടുത്തുവാനാണ് സര്‍ക്കാർ ആലോചിക്കുന്നത്. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ പുതിയ സ്കീ സ്ലോപ്പുകൾ നിർമ്മിക്കാൻ സാധ്യതയുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബന്ദിപ്പോര, കുപ്‌വാര ജില്ലകളിലെ ഗുരേസ്, കർണ തുടങ്ങിയ സ്ഥലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഈ വർഷം മുതൽ ഈ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾക്കായി പ്രത്യേക ഹെലികോപ്റ്റർ സർവീസ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗും കർണ്ണയും ഗുരേസും ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കും. കൂടാതെ, സന്ദർശകരെ ആകർഷിക്കുന്നതിനായി ഈ പ്രദേശങ്ങളിൽ സാഹസിക കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു കശ്മീരിനെ ഒരു ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമായി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.