ഇന്ത്യയുടെ സ്വിസ് ആല്‍പ്സ് ആണ് ജമ്മു കാശ്മീര്‍. മഞ്ഞുപൊതിഞ്ഞു കിടക്കുന്ന ഹിമാലയ പര്‍വ്വതങ്ങളുടെ കാഴ്ചയ്ക്ക് പകരം വയ്ക്കുവാന്‍ പോലും ലോകത്തിലൊന്നുമില്ല. കാലാവസ്ഥ മാറി വരുന്നതനുസരിച്ച് മഞ്ഞിന്റെ നേര്‍മ്മ മെല്ല പച്ചപ്പിനു വഴിമാറും. കാലാവസ്ഥ എത്രമാറിവന്നാലും അതിലൊന്നും കാശ്മീരിന്‍റെ സൗന്ദര്യം പൊയ്പ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മഞ്ഞുരുകി വെയിലിനു സ്വഗതം പറയുന്ന സമയമാണിപ്പോള്‍ കാശ്മീരില്‍. സൂര്യ പ്രകാശവും പര്‍വ്വതക്കാഴ്ചകളുമെല്ലാം വീണ്ടും വീണ്ടും ഇവിടേക്ക് വരുവാന്‍ പ്രേരിപ്പിക്കുന്ന സമയം. കാരണങ്ങള്‍ നിരവധിയുണ്ട് വേനല്‍ക്കാല യാത്രകള്‍ക്ക് കാശ്മീര്‍ തിരഞ്ഞെടുക്കുവാന്‍.
രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തുതന്നെയായിരുന്നാലും ശ്രീനഗറില്‍ കാലുകുത്തിയാല്‍ പിന്നെ ഏറ്റവും കുറവ് ഓര്‍മ്മിക്കുന്നതും ഇവിടുത്തെ സാഹചര്യങ്ങളെയായിരിക്കും. കാരണം മറ്റൊന്നുപോലും ചിന്തിക്കുവാന്‍ ഇടതരാത്ത വിധത്തിലുള്ള കാഴ്ചകളാണ് ഇവിടെ നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്...
ദാല്‍ തടാകത്തിലെ ശിക്കാരയാത്ര
കുറച്ചധികം പടികള്‍ കയറിച്ചെല്ലുന്ന ശ്രീസങ്കരാചാര്യ ക്ഷേത്രം ശ്രീനഗറിന്റെ മറ്റൊരു കാഴ്ച സമ്മാനിക്കുന്നു. പ്രശസ്ത മുഗൾ ഗാർഡനുകളായ ചാഷ്മെ ഷാഹി, നിഷാത് ബാഗ്, ഷാലിമാർ ബാഗ് എന്നിവയിലെ കാഴ്ചകള്‍ മനസ്സിനെ ഒന്നുകൂടി തണുപ്പിക്കും. മുഗളന്മാർ അവരുടെ വേനൽക്കാല വിശ്രമ കേന്ദ്രമായി നിർമ്മിച്ച ഈ ഉദ്യാനങ്ങളിൽ പേർഷ്യൻ കൊത്തുപണികളുള്ള വിവിധ ജലധാരകളുണ്ട്. അവയുടെ രാജകീയ സൗന്ദര്യം സമയമെടുത്തു തന്നെ ആസ്വദിക്കേണ്ടതാണ്.
വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ലാത്ത പഹല്‍ഗാം
ഗൊണ്ടോളയില്ലാത്ത കാശ്മീര്‍ യാത്രയോ!!
ഒരിക്കലും മടങ്ങുവാന്‍ സാധിക്കാത്ത സോന്‍മാര്‍ഗ്
വെറുതേ മരത്തണലിലിരുന്ന കാഴ്ച കാണുവാനും കുന്നിന്‍മുകളിലോട്ട് നടന്നു കയറി താഴ്വാരത്തെ നോക്കിയിരിക്കുവാനുമെല്ലാം ഇവിടെ സമയം ചിലവഴിക്കാം
കിഷ്ത്വാര്‍, കണ്ടെത്തിയാല്‍ പിന്നെ സ്വര്‍ഗ്ഗം!
മച്ചയിൽ യാത്രയും സർതാൽ യാത്രയും ഇവിടുത്തെ രണ്ട് പ്രധാന തീര്‍ത്ഥാടന പാതകളാണ്. കിഷ്ത്വാറിലേക്ക് വരുമ്പോള്‍ അതുകൂടി പരിഗണിച്ച് യാത്ര പ്ലാന്‍ ചെയ്യുക.
യാത്രാ ലിസ്റ്റില്‍ ഇടം നേടിയ യൂസ്മാര്‍ഗ്
ഇവിടെ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് നില്‍ നാഗ് തടാകം. ശാന്തവും മനോഹരവും പ്രകൃതിഭംഗി നിറഞ്ഞതുമാണ് ഇവിടുത്തെ കാഴ്ചകള്‍. നീണ്ട കാലത്തോളം സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിരുന്നില്ലാത്ത ഇവിടം കുറച്ചു നാളുകള്‍ക്കു മുന്‍പാണ് സഞ്ചാരികളുടെ പ്രിയ ഇടമായി മാറിയത്. ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ബാഡ്ഗം ജില്ലയിലാണുള്ളത്.



Click it and Unblock the Notifications














