ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് എന്നും മികച്ച സേവനം നല്കുന്നതിൽ ശ്രദ്ധാലുക്കളാണ്. ദിനംപ്രതി റെയിൽവേയുടെ സൗകര്യം പ്രയോജനപ്പെടുത്തുന്ന പതിനായിരക്കണക്കിന് ആളുകൾ നമ്മുടെ രാജ്യത്തുണ്ട്. യാത്രക്കാർക്ക് സുരക്ഷ നൽകുന്നതിനോ യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ഇന്ത്യൻ റെയിൽവേ എപ്പോഴും യാത്രക്കാർക്കൊപ്പം നില്‍ക്കുന്നു.
ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടിക്കറ്റുകൾ. എന്നാൽ യാത്രയ്ക്കു മുൻപോ അല്ലെങ്കിൽ യാത്രയ്ക്കിടയിലോ ടിക്കറ്റ് റെയിൽവേ ടിക്കറ്റ് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? അതുമല്ലെങ്കിൽ വിശദാംശങ്ങൾ മനസ്സിലാകാത്ത വിധത്തിൽ ടിക്കറ്റ് കേടുവന്നുപോയാൽ എന്താണ് ചെയ്യേണ്ടത്? അതുമായി യാത്ര ചെയ്യുവാൻ സാധിക്കുമോ? തീർച്ചയായും കഴിയും. ഇതിനായി നിങ്ങൾക്ക് വേണ്ടത് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ആണ്. ടിക്കറ്റ് നഷ്ടമായിപ്പോയാൽ എങ്ങനെ യാത്ര ചെയ്യാമെന്നും എന്താണ് ഡ്യൂപ്ലിക്കേറ്റ് റെയിൽവേ ടിക്കറ്റ് എന്നും വിശദമായി നോക്കാം..
യാത്രയ്ക്കു മുൻപ് റെയിൽവേ ടിക്കറ്റ് നഷ്ടമായാൽ
ഓണ്‍ലൈനായി എടുത്ത ടിക്കറ്റിന് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റെടുക്കുവാൻ
ഓഫ്ലൈൻ ആയി ടിക്കറ്റ് എടുത്തവർക്ക്
പിആർഎസ് കൗണ്ടറിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് വാങ്ങാം. കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ കൗണ്ടറിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറെ ബന്ധപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോഗിച്ച ഐഡി പ്രൂഫ് കാണിക്കുക. ഓർമ്മിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ടിക്കറ്റ് കൺഫേം ചെയ്തതോ അല്ലെങ്കിൽ RAC സ്റ്റാറ്റസിലോ ആണെങ്കിൽ മാത്രമേ , അതേ PNR നമ്പറുള്ള ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് അവൻ നല്കുകയുള്ളൂ.
ഡ്യൂപ്ലിക്കേറ്റ് റെയിൽവേ ടിക്കറ്റ് ചാർജ്
എന്നാൽ യാത്രയുടെ ചാർട്ട് തയ്യാറാക്കിയ ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനായി അപേക്ഷിക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്‍റെ പകുതി തുക ( 50%) റെയിൽവേ ഈടാക്കും.
കീറിയതോ മോശമായതോ ആയ ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കണമെങ്കിൽ നിരക്കിന്റെ 25% റെയിൽവേ ഈടാക്കും.
യഥാർത്ഥ ടിക്കറ്റ് കിട്ടിയാൽ
ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
വികലമാക്കുകയോ നശിപ്പിക്കുകയോ ചെയ്ത വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾക്ക് റെയിൽവേ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്കില്ല. എങ്കിലും സത്യസന്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വികലമാക്കിയ ടിക്കറ്റുകൾക്കും റീഫണ്ട് അനുവദനീയമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














