ഹുവാക്സി വില്ലേജ് ചൈനയിലെ ഏറ്റവും സമ്പന്നവും മാതൃകാ കമ്മ്യൂണിസ്റ്റ് ഗ്രാമവുമായി കതുതപ്പെടുന്ന ഇടമാണ് ഹുവാക്സി വില്ലേജ്. 1961 ല്‍ സ്ഥാപിതമായ ഈ ഗ്രാമത്തിലെ എല്ലാവര്‍ക്കും ആഢംബര ഭവനങ്ങളും ഏറ്റവും കുറഞ്ഞത് പതിനഞ്ചായിരം യുഎസ് ഡോളര്‍ സമ്പാദ്യവുമുണ്ടത്രെ. കൃത്യമായി ഇവിടെ എത്ര പേര്‍ ജീവിക്കുന്നുവെന്ന് കണക്കുകള്‍ ലഭ്യമല്ല. ചില ഇടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഇവിടെ വസിക്കുന്നു എന്നും മൂന്നര ലക്ഷത്തോളം ആളുകള്‍ ഇതിനെ തങ്ങളുടെ ഗ്രാമം എന്നു വിശേഷിപ്പിക്കുന്നുവെന്നും പറയപ്പെടുന്നു. മറ്റു ചില സങ്കേതങ്ങളില്‍ പറയുന്നതനുസരിച്ച് ഇവിൊെ ഗ്രാമവാസികളെന്നു വിളിക്കാവുന്നത് രണ്ടായിരത്തോളം ആളുകളെ ആണെന്നും എന്നാല്‍ ഏകദേശം ഇരുപതിനായിരത്തില്‍ അധികം ആളുകള്‍ ഓരോ ദിവസവും പലവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ വന്നുപോകുന്നുവെന്നുമാണ്.
വെറും 240 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഈ നഗരം ഇന്നറിയപ്പെടുന്നത് ചൈനയിലെ സമ്പന്ന ഗ്രാമമെന്നാണ്. യഥാര്‍ത്ഥത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ വത്തിക്കാന്‍ സിറ്റിയുടെ രണ്ട് മടങ്ങുമാത്രം വലുപ്പമാണ് ഇതിനുള്ളത്. 1950 കളിൽ 600 പേർ മാത്രമുള്ള ഗ്രാമീണ കാർഷിക ഗ്രാമം ഇവിടെ ആരംഭിച്ചെങ്കിലും ഹുവാക്സി വില്ലേജ് ഇന്നത്തെ രൂപത്തിലേക്ക് മാറുന്നത് 1961 ലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റിയുടെ മുൻ സെക്രട്ടറി വു റെൻബാവോ ആണ് ഈ രൂപാന്തരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
തുണിത്തരങ്ങൾ മുതൽ ഉരുക്ക് വരെയുള്ള 12 കോർപ്പറേഷനുകൾവു റെൻബാവോ ഗ്രാമത്തിൽ സ്ഥാപിച്ചു, 1998 ൽ ചൈനയുടെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഹുവാക്സിയെ ഉൾപ്പെടുത്തി. 2013 മാർച്ചിൽ വു മരിച്ചപ്പോൾ, 20 വാഹനങ്ങളുടെ ശവസംസ്കാര ഘോഷയാത്രയിൽ ഹെലികോപ്റ്റർ വരെ ഉണ്ടായിരുന്നുവത്രെ.
ഇന്ന് അത്യാധുനിക സൗകര്യങ്ങളില്‍ ജീവിക്കുന്ന ആളുകളാണ് ഇവിടുത്തെ ഗ്രാമവാസികള്‍. ഇവിടുത്തെ രണ്ടായിരത്തോളം വരുന്ന രജിസ്റ്റര്‍ ചെയ്ത ഗ്രാവാസികള്‍ക്ക് ആഢംബര സൗകര്യങ്ങളുള്ള വില്ല, ആഡംബര കാറുകള്‍, അന്താരാഷ്ടട്ര വിദ്യാഭ്യാവും ആരോഗ്യ സൗകര്യങ്ങളും സൗജന്യ പാചക എണ്ണയും ഇവിടെ ലഭിക്കുമത്രെ. ഇവര്‍ക്ക് അവർക്ക് ബാങ്കിൽ 250,000 ഡോളർ നിക്ഷേപമായും ഉണ്ടത്രെ.
കേള്‍ക്കുമ്പോഴും കാണുമ്പോഴും അത്യാഡംബരം എന്നു തോന്നുമെങ്കിലും ഈ പണം അവര്‍ക്ക് സന്തോഷം നല്കുന്ന രീതിയില്‍ ചിലവഴിക്കുവാന്‍ ഇവര്‍ക്ക് വഴികളില്ല എന്നതാണ് സത്യം. കർശനമായ സാമൂഹിക മാർഗ്ഗനിർദ്ദേശങ്ങൾ ഇവര്‍ക്ക് പാലിക്കേണ്ടതായുണ്ട്. ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുന്നു, കൂടാതെ ബാറുകളോ ക്ലബ്ബുകളോ ഇന്റർനെറ്റ് കഫേകളോ കരോക്കെ ലോഞ്ചുകളോ ഒന്നും ഇവിടെയില്ല. ജോലി ചെയ്ത് കൃത്യമായി വീട്ടില്‍ പോവുക എന്നത് മാത്രമാണ് ഇവര്‍ക്ക് ചെയ്യുവാനുള്ളത്.
ഈ നാട് തരുന്ന സാമ്പത്തിക സ്ഥിരതയും സമ്പാദ്യവുമെടുത്ത് പുറത്തുപോയി ജീവിക്കാമെന്നു വെച്ചാല്‍ അതു നടക്കില്ല. ഇവിടെ നിന്നും പോവുകയാണെങ്കില്‍ ഇവിടെനിന്നും സമ്പാദിച്ചതെല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ച് ഒന്നുമില്ലാതെ പോകേണ്ടി വരും. ഇവിടെ നില്‍ക്കുകയാണെങ്കില്‍ ജോലി മാത്രമായി ജീവിതം മാറുമെന്നാണ് പറയപ്പെടുന്നത്. അതായത് എല്ലാവരും നഗരത്തിലെ വ്യാവസായിക ഫാക്ടറികളിൽ "ഗ്രാമത്തിന്റെ വലിയ നന്മയ്ക്കായി" വാരാന്ത്യങ്ങളില്ലാതെ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കേണ്ടി വരും.
ആഴ്ചയില്‍ ഏഴു ദിവസവും പണിയെടുക്കേണ്ടി വരുന്നതിനാല്‍ പുറംലോകവുമായി ഇവിടെയുള്ളവര്‍ക്ക് വലിയ ബന്ധങ്ങളൊന്നും കാണില്ല. മാത്രമല്ല, യാത്ര ചെയ്യുവാനും മറ്റുമായി സമയം കണ്ടെത്തുവാനും ഇവര്‍ക്ക് ജോലിത്തിരക്കില്‍ സാധിക്കില്ല. ഇതിനാല്‍ ലോകത്തെ തന്നെ ഒരു പാര്‍ക്കില്‍ കാണാം. വേള്‍ഡ് പാര്‍ക്ക് എന്നു വിളിക്കപ്പെടുന്ന ഇവിടെ ഫോർബിഡൻ സിറ്റി ഓഫ് ബീജിംഗ്, ചൈനയുടെ വലിയ മതിൽ, ആർക്ക് ഡി ട്രയോംഫെ പോലുള്ള യൂറോപ്യൻ ലാൻഡ്‌മാർക്കുകൾ തുടങ്ങിയ ലോകമെമ്പാടുമുള്ള ചിഹ്നങ്ങളാൽ ഈ പാർക്ക് നിറഞ്ഞിരിക്കുന്നു. 40 കിലോമീറ്ററിലധികം നീളത്തിലാണ് വന്മതിലിന്റെ മാതൃക ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈഫല്‍ ടവറും ഇവിടെ കാണാം.
സമ്പന്നമായ ഈ നാടിനെക്കുറിച്ചും ഇവിടുത്തെ രീതികളെക്കുറിച്ചും കേട്ടറിഞ്ഞ് നിരവധി ആളുകളാണ് ഓരോ വര്‍ഷവും വിനോദസഞ്ചാരത്തിനായി ഇവിടെ എത്തുന്നത്. നിരവധി കോര്‍പ്പറേറ്റ് ബിസിനസുകളോടൊപ്പം ഇവിടുത്തെ വരുമാന മാര്‍ഗ്ഗമായി വിനോദ സഞ്ചാരവും മാറിയിട്ടുണ്ട്.
യൂറോപ്യന്‍ രീതിയുടെ വലിയ സ്വാധീനം ഇവിടുത്തെ നിര്‍മ്മിതികളില്‍ കാണാം. യൂറോപ്യൻ രീതിയിലുള്ള മോഡൽ വീടുകളും വില്ലകളും എല്ലാം അമേരിക്കൻ സബർബിയയ്ക്ക് സമാനമാണ്. ഹുവാക്സിയുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കായി നിർമ്മിക്കുന്ന പുതിയ വില്ലകള്‍ക്ക് ഏകീകൃത രൂപമാണുള്ളത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങിലൊന്ന്... കാടുകയറിയിറങ്ങി കോട്ടയുടെ രഹസ്യങ്ങളിലേക്ക്
പതഞ്ഞു നിറഞ്ഞു കവിഞ്ഞൊഴുകി ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍