ആകെമൊത്തം കൂടിയാൽ ഒരു കിടിലൻ നാട്... അത്ഭുതപ്പെടുത്തുന്ന കൊട്ടാരങ്ങളും ഭീമാകാരമായ കോട്ടകളും വായിൽ കപ്പലോടിക്കുന്ന രുചികളും വ്യത്യസ്മായ സംസ്കാരങ്ങളും സൗഹൃദത്തോടെ ഇടപെടുന്ന ആളുകളും.... ഇന്ത്യയുടെ അഭിമാനം എന്നു തന്നെ വിശേഷിപ്പിക്കുവാൻ കഴിയുന്ന നാടാണ് രാജസ്ഥാൻ. വെറുതേ അലഞ്ഞു തിരിയുവാനും ചരിത്ര കാഴ്ചകള്‍ കാണുവാനും ഒക്കെയായി ഇവിടെ എത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത നാട് കൂടിയാണിത്. എന്തുതന്നെയായാലും സഞ്ചാരികൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ നാടിനു സ്വന്തമായുണ്ട്.
രാജാക്കന്മാരുടെ നാട്
കളർകോഡ് സിറ്റികൾ
എണ്ണിത്തീർക്കാവുന്നതിലുമധികം തടാകങ്ങളുള്ള ഉദയ്പൂർ വൈറ്റ് സിറ്റിയും താര്‍ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ജയ്‌സാല്‍മീർ സുവർണ്ണ നഗരവും വീടുകളും കടകളും എന്തിനധികം കുഞ്ഞു കെട്ടിടങ്ങള്‍ വരെ നീലയില്‍ കുളിച്ചു നിൽക്കുന്ന ജോധ്പൂർ നീലനഗരവുമായാണ് അറിയപ്പെടുന്നത്. രാജസ്ഥാന്റെ തലസ്ഥാനമായ ജെയ്പൂര്‍ ലോകത്തിനു മുഴുവന്‍ പിങ്ക് സിറ്റിയാണ്
അതിശയിപ്പിക്കുന്ന ഭൂപ്രകൃതി
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മൗണ്ടൻ റേഞ്ച്
മരുഭൂമിയിലെ ഹിൽസ്റ്റേഷൻ
ലോകത്തിലെ ഏറ്റവും മനോഹരമായ ജൈന ക്ഷേത്രം
ഏറ്റവും വലിയ ജില്ല
ഒരേയൊരു ഉപ്പുനദി
പുഷ്‌കര്‍ മേള
പുഷ്‌കര്‍ മേള എന്നുപറയുന്നത് യഥാര്‍ഥത്തില്‍ ഒട്ടകങ്ങളുടെ ആഘോഷമാണ്. ഒട്ടകങ്ങളുടെ മാത്രമല്ല, കുതിരകളുടെയും കന്നുകാലികളുയെയും കൂടിയ ആഘോഷമാണിത്. ഇതിന്റെ ഭാഗമായി ധാരാളം വിശ്വാസികളും ഇവിടെ എത്താറുണ്ട്. കാര്‍ത്തിക പൂര്‍ണ്ണിമ ദിവസത്തോടടുത്തുള്ള എട്ടു ദിവസങ്ങളിലാണ് പുഷ്‌കര്‍ മേള ആഘോഷിക്കുന്നത്.
അജ്മൂർ ഷെരീഫ്
യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങൾ
പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ട
ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാലുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.
ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം
നൂറ്റാണ്ടുകള്‍ക്കു മുന്‍പ വളരെ സമ്പന്നമായ ഒരു ഗ്രാമമായിരുന്നുവത്രെ. പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.
മേല്‍ക്കൂരകളും ചുവരുകളുമില്ലാത്ത ഇവിടുത്തെ മണ്‍ഭവനങ്ങള്‍ സഞ്ചാരികളില്‍ പേടിയുണര്‍ത്തുന്നവയാണ്. നൂറ്റാണ്ടുകളായി ആള്‍ത്താമസമില്ലാത്ത ഇവിടം ദൗര്‍ഭാഗ്യകരമായ കഴിഞ്ഞ കാലത്തിന്റെ അസ്ഥികൂടം പോലെയാണ്.
ബാരൻ
സോളങ്കി രാജവംശം മുതൽ ഔറംഗസേബ് വരെയുള്ളവർ ഭരിച്ച് പോയ നാടാണ് ഇത്. സോളങ്കി രജപുത്രന്മാർ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന ഈ നഗരം 17-ാം നൂറ്റൈണ്ട് വരെ അവരുടെ കൈവശമായിരുന്നു. പിന്നീട് മുഗൾ രാജാക്കന്മാർ നഗരത്തിന്റെ ഭരണം ഏറ്റെടുത്തു. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഷാബാദ് കോട്ട ഇവിടെ നിർമ്മിച്ചതും ഇവരാണ്. ഔറംഗസേബ് കോട്ട സന്ദർശിക്കുവാനായി ഇവിടെ എത്തിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.



Click it and Unblock the Notifications














