ഓണാവധി ഇങ്ങെത്താറായതോടെ കുട്ടിപ്പട്ടാളം ആവേശത്തിലാണ്. ഓണം മാത്രമല്ല, ബാക്കി അവധി ദിവസങ്ങളും എങ്ങനെ അടിച്ചുപൊളിക്കണമെന്ന ചിന്തകളായിരിക്കും കുട്ടികളുടെ മനസ്സിലെ ചിന്ത. ഓണക്കാലത്ത് അവധി വലിയൊരു പ്രശ്നമല്ലാത്തതിനാൽ കുടുംബവുമൊത്ത് യാത്ര ചെയ്യാം എന്നൊരു മെച്ചം കൂടിയുണ്ട്. ഇത്തവണത്തെ ഓണക്കാലം അടിച്ചു പൊളിക്കുവാൻ പറ്റിയ കേരളത്തിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം
പാലക്കാട് കോട്ട
പാലക്കാട് കാഴ്ചകളിൽ ഏറ്റവും പ്രധാന ഇടമാണ് പാലക്കാട് കോട്ട. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.
കൊച്ചിയിൽ നിന്നും വ്യത്യസ്തമായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ് തേൻനോക്കിമല. കാടിനുള്ളിൽകൂടിയുള്ള യാത്രയും ട്രക്കിങ്ങും സാഹസികതയും ഒക്കെയാണ് ഇതിന്റെ പ്രത്യേകത. നേര്യമംഗലം ഫോസ്റ് റേഞ്ചിൽ ഉൾപ്പെട്ട പിണവൂർ കുടിയിലാണ് തേൻ നോക്കി മല സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റർ ദൂരത്തിനടുത്ത് ട്രക്കിങ്ങ് ചെയ്യണമെന്നതിനാൽ കുട്ടികള്‍ക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം ഈ യാത്ര തിരഞ്ഞെടുക്കാം.
ബേക്കൽകോട്ട
കാസർകോടു നിന്നും ഏറ്റവും എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടമാണ് ബേക്കൽകോട്ട. പഴമയുടെ ഗന്ധവും ശേഷിപ്പുകളും ഒക്കെയായി നിൽക്കുന്ന കോട്ട വലുപ്പം കൊണ്ടും ചരിത്രം കൊണ്ടും എന്തിനധികം സ്ഥാനം കൊണ്ടുവരെ മുന്നിൽ നിൽക്കുന്ന കോട്ടയാണ്. അറബിക്കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട നാല്പതോളം ഏക്കർ വിസ്തൃതിയിലാണ് കിടക്കുന്നത്.
PC: Renjithks
മൺറോ തുരുത്ത്
കുട്ടികളെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ കൂടുതലൊന്നും ആലോചിക്കാതെ കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് തിരഞ്ഞെടുക്കാം. എട്ടു ചെറിയ ദ്വീപുകളുടെ തുരുത്തായ മൺറോ തുരുത്ത് തോടിന്റെ കൈവഴികളിലൂടെ പുലരി കണ്ടുകൊണ്ടുള്ള യാത്രയാണ് നല്കുന്നത്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കേണല്‍ മണ്‍റോയുടെ നേതൃത്വത്തില്‍ തുരുത്തിന് ഇവിടെ കൈവഴി വെട്ടി ഗതാഗതം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ തന്നെ ഈ തുരുത്ത് അറിയപ്പെട്ടു.
കല്ലടയാറിന്റെ തീരത്തു നിന്നും തുടങ്ങു്ന തോണി യാത്ര കൈത്തോട് വഴി പോകുമ്പോൾ മൺറോയുടെ യഥാർഥ സൗന്ദര്യം ആസ്വദിക്കാം.
വെള്ളത്താൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഒരു പച്ചത്തുരുത്ത്...അതാണ് പാതിരാമണൽ. ആലപ്പുഴയിലെ അധികം തിരക്കൊന്നുമില്ലാത് ഒരു കൊച്ചു ദ്വീപ്. പക്ഷി നിരീക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും സോളോ ട്രാവലേഴ്സിന്റെയുമൊക്കെ പ്രിയപ്പെട്ട ഇടമാ. പാിരാമണൽ കുമരകം-തണ്ണീര്‍മുക്കം ജലപാതയില്‍ വേമ്പനാട്ടു കായലിനു നടുവിലാണ് സ്ഥിതി ചെയ്യുന്നത്.
ഇത്തവണത്തെ ഓണം യാത്ര ഇത്തിരി വ്യത്യസ്തമാക്കണമെങ്കിൽ ആറന്മുള സദ്യയുണ്ണുവാൻ പോകാം. ഇന്ത്യയിലെ ഏറ്റവും വലിയ സദ്യയായി അറിയപ്പെടുന്ന ആറന്മുള സദ്യ ഒക്ടോബർ രണ്ടു വരെയാണുള്ളത്. അറുപതിലധികം വിഭവങ്ങളുള്ള സദ്യ ആറന്മുള പാർഥസാരഥിയ്ക്ക് സമർപ്പിക്കുന്ന വള്ളസദ്യയെന്നാണ് അറിയപ്പെടുന്നത്. ള്ളിയോട സേവാ സംഘത്തിന്റെ പക്കൽ നിന്നും അതാത് ദിവസത്തെ നേർച്ച നടത്തുന്നവരിൽ നിന്നും ലഭിക്കുന്ന പാസുകൾ ഉണ്ടെങ്കിൽ മാത്രമേ സദ്യ കഴിക്കാൻ പറ്റൂ. അതുകൊണ്ട് പാസുകൾ മുൻകൂട്ടി ഉറപ്പിച്ച ശേഷം മാത്രം പോവുക.