മാമാങ്ക ഭൂമിയിൽ ഉടവാളും കയ്യിലെടുത്ത് തലയുയർത്തി നിൽക്കുന്ന സാമൂതിരി... അധികാരം സമർപ്പിച്ച് തിരുവായ്ക്ക് എതിർവായില്ലാതെ കയ്യുംകെട്ടി നിൽക്കുന്ന ഭരണാധികാരികളും സൂക്ഷ്മം നിൽക്കുന്ന തതിനായിരക്കണക്കിന് പടയാളികളും. തിങ്ങി നിറഞ്ഞു നിൽക്കുന്ന ജനക്കൂട്ടത്തിൽ നിന്നും സാമൂതിരിയെ വെല്ലുവിളിച്ച്, പടയാളികളെ അരിഞ്ഞു വീഴ്ത്തി സാമൂതിരിയുടെ തലയെടുക്കുവാൻ വെട്ടിക്കയറി വരുന്ന ചാവേറുകള്‍. രക്തം കൊണ്ട് ചരിത്രത്തെ ചുവപ്പണിയിപ്പിച്ച മാമാങ്കത്തിലെ ചാവേറുകളുടെ കഥ മാമാങ്കത്തോളം തന്നെ അതിശയിപ്പിക്കുന്നതാണ്.
മാമാങ്കത്തിന്‍റെ ചരിത്രത്തിൽ അധികാരം നഷ്ടപ്പെട്ട വള്ളുവക്കോനാതിരി എങ്ങനെയും അധികാരം തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ അതിനായി ജീവൻ പോലും സമർപ്പിച്ച് പോകുന്ന ചാവേറുകളുടെ കഥ സംഭവബഹുലമാണ്. ജീവൻ നല്കി , പരാജയത്തെ ഭയപ്പെടാതെ, ദേവി കല്പിച്ചരുളിയ വിധിയെ ശിരസ്സാ വഹിച്ച് പോകുന്ന ചാവേറുകൾ. പുതുമന, ചന്ദ്രോത്ത്, വയങ്കര, വേർക്കാട്ട് എന്നീ നാലു തറവാടുകളിൽ നിന്നായിരുന്നു സാമൂതിരിയുടെ തലയെടുക്കുവാനായി ചാവേറുകൾ പുറപ്പെട്ടിരുന്നത്.
മാമങ്കത്തിൻറെയും ചാവേറുകളുടെയും ചരിത്രം തിരഞ്ഞുള്ള യാത്രകളിൽ ഒപ്പം വായിക്കേണ്ട ഒന്നാണ് പുതുമന ഇല്ലത്തിൻറെ കഥയും...
പുതുമന തറവാട്
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിനടുത്ത കുറുവ എന്ന പഞ്ചായത്തിലെ വറ്റല്ലൂർ എന്ന സ്ഥലത്താണ് പുതുമന തറവാട് സ്ഥിതി ചെയ്യുന്നത്..
വള്ളുവനാട് എന്നു പറയുന്ന അന്നത്തെ നാട്ടുരാജ്യത്തിന്റെ ഭരണം പതിനെട്ടര സ്വരൂപികളുടെ കീഴിലായിരുന്നു. അതിൽ ഒന്നു ഈ പുതുമന തറവാട് ആയിരുന്നു. മുൻപ് പറഞ്ഞതു പോലെ പ്രധാനമായും നാല് നായർ തറവാടുകളിൽ നിന്നാണ് ചാവേറുകൾ പുറപ്പെട്ടിരുന്നത്. പുതുമന, ചന്ദ്രോത്ത്,വയങ്കര, വേർക്കോട്ട്.
ഈ നാലു വീട്ടിലുള്ളവർ പുറത്തു നിന്നും അന്ന് കല്യാണം കഴിച്ചിരുന്നില്ല, കാരണം സാമൂതിരിയോടുള്ള കുടിപ്പക നശിച്ചുപോകാതിരിക്കാൻ വേണ്ടി തന്നെ..പുതുമന തറവാട്ടിലെ തല മുതിർന്ന പുരുഷന് മൂത്ത പണിക്കരച്ഛൻ എന്നും മുതിർന്ന സ്ത്രീജനത്തിനു പുതുമന വല്യമ്മ എന്നുമാണ് വിളിച്ചിരുന്നത്..
ഇതിൽ പുതുമന തറവാട്ടിലെ പണിക്കർ (പണിക്കർ എന്നാൽ സ്ഥാനപ്പേരാണ്,നായർ കളരി അഭ്യാസം പഠിച്ചാൽ പണിക്കർ ആയി) ക്കാണ് മറ്റുള്ള എല്ലാ തറവാട്ടിലെയും ചാവേറുകളെ മാമാങ്കത്തിന് തയാർ ആക്കുന്നതിനുള്ള ചുമതല..പുതുമന തറവാടിന്റെ ചരിത്രം ഏകദേശം 12 ആം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്, തറവാടിനു ഒരുപാട് ഭൂസ്വത്ത് ഉണ്ടായിരുന്നു..ആ പ്രദേശത്തെ നാടുവാഴികൾ ആയിരുന്നു പുതുമന തറവാട്..അതിനാൽ കളരി അഭ്യാസവും ക്രമസമാധാന പാലനവും ആയിരുന്നു പ്രധാന കർമ്മം.
വെള്ളാട്ടിരിയും പുതമന തറവാടും
വള്ളുവക്കോനാതിരിയുടെ ഇളയ സഹോദരി സ്ഥാനമാണ് പുതുമന തറവാട്ടിലെ അമ്മക്ക് ഉണ്ടായിരുന്നത്. വള്ളുവക്കോനാതിരി പുതിയ രാജാവായാൽ ഇവിടത്തെ അമ്മയ്ക്കാണ് ആദ്യമായി ഓണ പുടവ നൽകുക.അതുപോലെ രാജാവ് മരണപ്പെട്ടാൽ "എന്റെ തമ്പുരാൻ തീപ്പെട്ടേയ്" എന്നു പറഞ്ഞു 3 തവണ നെഞ്ചത്തടിച്ചു കരഞ്ഞാൽ മാത്രമേ ഔദ്യോഗികമായി രാജാവിന്റെ മരണം ഉറപ്പിക്കൂ. അത്രക്കും വേണ്ടപ്പെട്ട തറവാടാണ് പുതുമന എന്നർത്ഥം. അതു കൊണ്ടു തന്നെയാണ് മാമാങ്കത്തിൽ വള്ളുവക്കോനാതിരിക്ക് അധികാരം നഷ്ടപ്പെട്ടപ്പോൾ ഈ തറവാടുകളിൽ നിന്നും ചാവേറുകൾ പുറപ്പെട്ടത്..
ചാവേർ കളരി
ചാവേർ
ഈ ചോർ ആണ് ചാവേറുകളുടെ അവസാന ഭക്ഷണം..ഇനി മരിക്കുന്നത് വരെ ജലപാനം ഇല്ല..
ഭക്ഷണം കഴിച്ചതിനു ശേഷം പുതുമന കളരി യിൽ പോയി തൊഴുതതിനു ശേഷം അങ്കക്കലി പൂണ്ടു നിൽക്കുന്ന ചാവേറുകൾ നേരെ തിരുനാവായയിലേക്ക് നടന്നു പോകും..
മാമാങ്കം
തിരുനാവായയിൽ എത്തുന്ന ചാവേറുകൾ പ്രാർഥനക്ക് ശേഷം തിരുനാവായ ക്ഷേത്രത്തിന്റെ മുന്നിൽ ഒരു ആൽമര ചുവട്ടിൽ ഇരിക്കുന്നു..
ഓരോ മമാങ്കത്തിനും രക്ഷാപുരുഷസ്ഥാനം വഹിക്കുന്ന സാമൂതിരി ഉടവാളും പിടിച്ചു നിലപാട് നിൽക്കുന്ന വളരെ കുറഞ്ഞ ഒരു സമയം ഉണ്ട്..അത് ഓരോ ദിവസവും മാറും..കൃത്യമായി പറയാൻ പറ്റില്ല..ധർമയുദ്ധനിയമ പ്രകാരം ഈ സമയത്തു മാത്രമേ ചാവേറിനു സമൂതിരിയെ ആക്രമിക്കാൻ പറ്റുകയുള്ളൂ..അതുവരെ അങ്കക്കലി പൂണ്ടു അവിടെ തന്നെ ഇരിക്കണം..അവരെ ആരും ശല്യം ചെയ്യില്ല..ചെയ്താൽ മരണം ഉറപ്പാണല്ലോ..വള്ളുവനാട്ടിലെ ചാവേറുകളോട് അന്നത്തെ സാമൂതിരിയുടെ പടയാളികൾക്ക് പോലും ബഹുമാനമായിരുന്നു, അത്രക്ക് വീരശൂര പരാക്രമിയായിരുന്നു ഓരോ ചാവേറും..
പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രതികാരം ചെയ്യാൻ
ചാവേറുകൾ ഇരിക്കുന്ന സ്ഥലവും നിലപാട് തറയും തമ്മിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരം വരും. ഇന്ന് കാണുന്ന തിരുനാവായ തിരൂർ റോഡ് അന്ന് പാടത്തിന്റെ വലിയ വരമ്പായിരുന്നു.ആ വരമ്പിലൂടെ വേണം ചാവേറുകൾക്ക് നിലപാട് തറയുടെ അടുത്തെത്താൻ..പാടവരമ്പിന്റെ ഇരു വശവും ആയി മൊത്തം 64000 വരുന്ന സാമൂതിരിയുടെ പടയാളികൾ ചാവേറുകളെ വെട്ടി നുറുക്കാൻ നിൽക്കുന്നുണ്ട്..ഇവരെയും മറികടക്കണം..
സാധാരണ ചാവേറുകൾ ചാടി മറിഞ്ഞാണ് വരമ്പു കടക്കുന്നത്, അതിനാൽ അവരോട് വാൾ പയറ്റിൽ നേരിടാൻ സാമൂതിരിയുടെ പടയാളികൾക്ക് കഴിയുമായിരുന്നില്ല. നേരിട്ട് പോരാടിയാൽ സാമൂതിരിയുടെ സേന ജയിക്കുകയുമില്ല. അത് വേറെ കാര്യം..അതിനാൽ ചാവേറുകളെ കുന്തം എറിഞ്ഞു വീഴ്ത്തുകയാണ് ചെയ്തിരുന്നത്..എല്ലാ ചാവേറുകളും അങ്ങനെയാണ് കൊല്ലപ്പെട്ടിയിരുന്നത്..
ധർമ്മ യുദ്ധം
ഇനി വേറെ ഒരു ചരിത്രം..
ചാവേർ ആയി മാമാങ്കത്തിന് പോയ ആരും തന്നെ തിരിച്ചു വന്ന ചരിത്രമുണ്ടായിട്ടില്ല..അങ്ങനെ വന്നാൽ ജാതി താഴ്ത്തപ്പെടും, അത് അവർക്ക് മരണത്തേക്കാൾ ഭയാനകരമാണ്..
പുതുമന പണിക്കരുടെ ചരിത്രം
ചന്ദ്രോത് ചന്തുണ്ണി
ധർമയുദ്ധനിയമ പ്രകാരം യുദ്ധം ചെയ്യുന്ന ചാവേറിന് നിരായുധനായ ഒരു വൃദ്ധനെ നേരിടാൻ കഴിയുമായിരുന്നില്ല. ചന്തുണ്ണി ആയുധം എടുക്കാൻ പറഞ്ഞെങ്കിലും പിന്നിൽ നിന്ന് സാമൂതിരിയുടെ സഹായി ആയിരുന്ന മങ്ങാട്ടച്ചൻ ചന്തുണ്ണിയെ വെട്ടി വീഴ്ത്തി. അല്ലെങ്കിൽ ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ഒരു ചാവേർ സാമൂതിരിയുടെ തലയും കൊണ്ടു വന്നേനെ..
1755 ലാണ് അവസാനത്തെ മാമാങ്കം നടക്കുന്നത്..അതിനു ശേഷം ടിപ്പു വിന്റെ പടയോട്ട കാലത്ത് സമൂതിരിക്കു ഭരണം നഷ്ടപ്പെട്ടത്തിനാൽ പിന്നെ മാമാങ്കം ഉണ്ടായിട്ടില്ല..
പുതുമന തറവാട്ടിൽ 1850 ൽ രാമച്ചനുണ്ണി പണിക്കർ എന്ന ഗുരുക്കൾ ആണ് അവസാനമായി കളരി പഠിപ്പിച്ചിരുന്നത്..മാമാങ്കം ഇല്ലാത്തതിനാലും, ബ്രിട്ടീഷ് നിയമത്തിന്റെ ബുദ്ധിമുട്ട് കാരണവുമാണ് കളരി നിർത്തലാക്കിയത്..അതോടെ നൂറ്റാണ്ടുകൾ പഴക്കം ഉള്ള വള്ളുവനാടൻ ചാവേർ കളരിയുടെ തിരശീല വീഴുകയായിരുന്നു..
ഇത്രയും പറഞ്ഞ പുതുമന തറവാട് ഒരു വിനോദസഞ്ചാര കേന്ദ്രം അല്ല.



Click it and Unblock the Notifications













