കുമരകമെന്നാൽ നമുക്ക് കായലും കെട്ടുവള്ളങ്ങളും പിന്നെ കരിമീനുമാണ്. കായൽക്കാഴ്ചകളും നാട്ടിൻപുറവും സാധാരണക്കാരും ഒന്നിക്കുന്ന ഇടം. ലോകം മുഴുവൻ തിരയുന്ന വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ ആഹംഭാവമൊന്നും കുമരകത്തിനില്ല. നാട്ടിൻപുറത്തിന്‍റെ ഭംഗിയിൽ ആൾത്തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ഒരു സുന്ദരയിടം.
പറഞ്ഞുതീർക്കുവാൻ പറയാത്തത്ര സൗന്ദര്യം കേരളത്തിന്‍റെ നെതർലൻഡിനു ഉണ്ടെങ്കിലും അതിൽവളരെ കുറച്ചു കാഴ്ചകളിലേക്കു മാത്രമേ കുമരകത്തെത്തുന്ന സഞ്ചാരികൾ കാണാറുള്ളൂ. കുമരത്തെക്കുറച്ചും ഇവിടുത്തെ ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചും പാക്കേജുകളെക്കുറിച്ചും വിശദമായി വായിക്കാം...
കായൽ യാത്ര മാത്രമല്ല
കുമരകമെന്നാൽ കായൽ യാത്ര മാത്രമാണെന്ന ധാരണ മാററി ഇവിടുത്തെ ഗ്രാമങ്ങളെയും ജീവിരീതികളെയും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അയ്മനം, കുമരകം പഞ്ചായത്തുകളിൽ ഗ്രാമീണ ടൂറിസത്തെയും കാർഷിക ടൂറിസത്തെയും മുൻനിർത്തി സഞ്ചാരികൾക്ക് പരിചയപ്പെടുത്തും. കഥകളി, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കും. നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാനായി പ്രദേശത്ത് കൾച്ചറൽ സെന്‍റർ കൊണ്ടുവരുവാനും പദ്ധതിയുണ്ട്.
സ്ട്രീറ്റ് പദ്ധതി, ഫാം ടൂറിസം, തുടങ്ങിയവയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. ഇവിടുത്ത കൈത്തോടുകളിലൂടെ സഞ്ചാരികളെ ഉൾഗ്രാമക്കാഴ്ചകൾ കാണിക്കുകയും ചെയ്യും.
നിരക്ക്
രണ്ടു പേർ മാത്രമെങ്കിൽ 3,000 രൂപ,
3 - 5 വരെ ആൾക്കാർ ഉണ്ടെങ്കിൽ ഒരാൾക്ക് 1000
5 - 10 വരെ ആൾക്കാർ ഉണ്ടെങ്കിൽ ഒരാൾക്ക് 900 രൂപ വീതം
10-20 വരെ ആൾക്കാർ ഉണ്ടെങ്കിൽ ഒരാൾക്ക് 750 രൂപ വീതം
20 ൽ കൂടുതൽ പേരുണ്ടെങ്കിൽ ഒരാൾക്ക് 650 രൂപ.