പരശുരാമനാൽ പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രങ്ങളിൽ ഏറെ അപൂർവതകളുള്ള ഒരു ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ മൃദംഗശൈലേശ്വരി ക്ഷേത്രം. ക്ഷേത്രത്തിന്റെ അത്ഭുത ശക്തിയേക്കുറിച്ച് മുൻ ഡിജിപി അലക്സാണ്ടർജേക്കബ് നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് ഈ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചത്.
യഥാർത്ഥത്തിൽ ദേവി തന്നെയാണ് ക്ഷേത്രത്തിലേക്ക് തന്റെ ഭക്തരെ കൊണ്ടുവന്നത്. കള്ളന്മാരും പൊലീസുകാരുമൊക്കെ അതിന് ഒരു നിമിത്തമായെന്ന് മാത്രം. മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഐതിഹ്യ കഥകളിൽ മാത്രം നടന്നു എന്ന് പറയപ്പെടുന്ന അത്ഭുതങ്ങളല്ല മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനുള്ളത് ഈ വർത്തമാന കാലത്ത് തന്നെ നടന്ന അത്ഭുതങ്ങളാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്ക് വിശ്വാസികളെ അടുപ്പിക്കുന്നത്.
മോഷ്ടിക്കാൻ കഴിയാത്ത അത്ഭുത വിഗ്രഹം
ക്ഷേത്രത്തിലെ, കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള പഞ്ചലോഹ വിഗ്രഹവുമായി ബന്ധപ്പെട്ടാണ് അത്ഭുത സംഭവം നടന്നത്. ക്ഷേത്രത്തിലെ വിഗ്രഹം മൂന്ന് തവണ മോഷ്ടിക്കപ്പെട്ടെങ്കിലും വിഗ്രഹം ക്ഷേത്രത്തിലേക്ക് തന്നെ തിരികെയെത്തിയ സംഭവമായിരുന്നു മുൻ ഡി ജി പി വിവരിച്ചത്.
മൂന്ന് തവണ തിരികെയെത്തിയ വിഗ്രഹം
പാലക്കാട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആദ്യ തവണ മോഷണ നടന്നതിന് ശേഷം വിഗ്രഹം തിരികെ ലഭിച്ചത്. മുഴക്കുന്ന് ദേവി ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇതെന്ന കത്തും വിഗ്രഹത്തിന് ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് 300 മീറ്റർ മാറിയാണ് രണ്ടാമത്തെ തവണ മോഷണം നടന്നതിന് ശേഷം വിഗ്രഹം ലഭിച്ചത്. മൂന്നാം തവണ വയനാട്ടിൽ നിന്നാണ് ലഭിച്ചത്.
കള്ളന്മാർ നൽകിയ സാക്ഷ്യം
വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഷണക്കേസിൽ ചില കള്ളന്മാരെ പിടികൂടിയപ്പോളാണ് വിഗ്രഹത്തിന്റെ ശക്തിയേക്കുറിച്ച് പൊലീസിന് മനസിലാകുന്നത്. ഈ വിഗ്രഹം മോഷ്ടിച്ച് കഴിഞ്ഞാൽ കള്ളന്മാരുടെ സമനില തെറ്റും.
നിയന്ത്രണം പോകുന്ന കള്ളന്മാർ
പിന്നെ അവർക്ക് എങ്ങോട്ട് പോകണമെന്ന് മനസിലാവാതെ വരും. മാത്രമല്ല ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ മലമൂത്ര വിസർജനവും നടത്തും. അതോടെ കള്ളന്മാർ വിഗ്രഹം ഉപേക്ഷിച്ച് പോകുകയാണ് പതിവ്.
അസാധ്യ കാര്യങ്ങൾ സാധിച്ച് തരുന്ന ദേവി
ഈ ക്ഷേത്രത്തിൽ എത്തി ദേവിയോട് വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ഏത് അസാധ്യ കാര്യങ്ങളും നിഷ്‌പ്രയാസം സാധിച്ച് ലഭിക്കുമെന്നാണ് വിശ്വാസം.
രോഗം മാറ്റുന്ന തീർത്ഥം
ഇവിടുത്തെ പഞ്ചലോഹ വിഗ്രഹത്തിൽ അഭിക്ഷേകം ചെയ്ത തീർത്ഥം കുടിച്ചാൽ ഏത് മാറാ രോഗവും മാറുമെന്ന വിശ്വാസം പണ്ട് മുതൽക്കേ ഉള്ളതാണ്.