രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വിമാന യാത്രകളില്‍ യാത്രക്കാര്‍ കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ യാത്രക്കാരെ 'നോ-ഫ്ലൈ' പട്ടികയിൽ ഉൾപ്പെടുത്താൻ വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ചില ആളുകളുടെ അശ്രദ്ധ കൊവിഡ് പ്രതിരോധത്തിന് തടസ്സം സൃഷ്‌ടിക്കുന്നുണ്ട് എന്നു പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി യാത്രക്കാര്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും പുറത്തിറക്കിയിട്ടുണ്ട് എന്നും അത് പാലിക്കാത്തവരെ 'നോ-ഫ്ലൈ' പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. "വിമാന യാത്രയാണ് , ബസുകളിലോ ട്രെയിനിലോ ഉള്ള യാത്രകളേക്കാള്‍ സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളങ്ങളുടെ ആവശ്യം വർദ്ധിപ്പിച്ചതായും നിരവധി വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനത്തിനുള്ള സ്ഥലം സംസ്ഥാന സർക്കാർ നൽകണം. നേരത്തെ ദർഭംഗ വിമാനത്താവളത്തിൽ വിമാനം പാർക്ക് ചെയ്യാൻ സ്ഥലമില്ലായിരുന്നു. ക്രമേണ, സൗകര്യങ്ങൾ വർദ്ധിക്കുകയും ഒരു വലിയ ടെർമിനൽ സൃഷ്ടിക്കുകയും കൂടുതൽ ഭൂമി നേടുകയും ചെയ്യുന്നതിലൂടെ ഞങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












