ദുബായ്: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ക്വാറന്‍റൈനില്‍ പുതിയ മാറ്റങ്ങളുമായി ദുബായ്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാവരും 10 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈനില്‍ പോകണമെന്നാണ് ദുബായ് ഹെല്‍ത് അതോറിറ്റിയുടെ നിര്‍ദ്ദേശം.
റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസിന സമീപം രണ്ടു മീറ്റര്‍ പരിധിയില്‍ വന്നവരും അവരുമായി 15 മിനിറ്റെങ്കിലും സമ്പര്‍ക്കത്തില്‍ വന്നവരും പുതിയ നിര്‍ദ്ദേശം അനുസരിച്ച് സമ്പര്‍ക്കമായി കരുതി ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നു, രോഗം തിരിച്ചറിയുന്നതിന് രണ്ട് ദിവസം മുമ്പും തിരിച്ചറിഞ്ഞതിന് ശേഷം 14 ദിവസവും അവരുമായി സമ്പർക്കമുണ്ടെങ്കിൽ ക്വാറന്‍റൈൻ നിർബന്ധമാണ്.

രാജ്യത്ത് താമസിക്കുന്നവര്‍ക്കും സന്ദര്‍ശകരായി എത്തിയവര്‍ക്കും ഈ നിബന്ധന ബാധകമാണ്.
ശ്വാസകോശ സംബന്ധമായും മറ്റും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ കൊവിഡ് പരിശോധനയ്ക്ക വിധേയരാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കോവിഡ് -19 ലക്ഷണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ സംബന്ധിച്ചിടത്തോളം, പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യുവാന്‍ സാധിക്കൂ. 24 മണിക്കൂര്‍ വ്യത്യാസത്തില്‍ നടത്തുന്ന രണ്ട്പിസിആര്‍ ടെസ്റ്റുകളിലും നെഗറ്റീവ് ഫലം ആയിരിക്കണം. ഈ സാഹചര്യത്തിൽ, പനി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ രോഗിക്ക് മൂന്ന് ദിവസത്തിൽ കൂടുതൽ പനി ഉണ്ടാകരുത്. കൂടാതെ, രോഗിക്ക് മെച്ചപ്പെട്ട ശ്വാസകോശ ലക്ഷണങ്ങളും ഉണ്ടായിരിക്കണം, മാത്രമല്ല അവരുടെ ശ്വാസകോശ ഇമേജിംഗ് കാര്യമായ മെച്ചപ്പെടുത്തലുകൾ കാണിക്കുകയും വേണം.
ഡിഎച്ച്എ അനുസരിച്ച്, ഈ വിഭാഗത്തിലുള്ള രോഗികൾ ഡിസ്ചാർജ് ചെയ്തതിനുശേഷം ഏഴു ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണം. ഡിസ്ചാർജ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അവർ ക്ലിനിക്കില്‍ പോവുകയും വേണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













