ഡല്‍ഹി: വാക്സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിലൂടെ അന്താരാഷ്ട്ര യാത്ര എളുപ്പമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച ഗ്ലോബൽ കോവിഡ് ഉച്ചകോടിയില്‍ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി.
കൊവിഡിനെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കണമെങ്കില്‍ അന്താരാഷ്ട്ര യാത്രകള്‍ തടസ്സമില്ലാതെ നടക്കണം. ഇതിനായി മറ്റു രാജ്യങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ രാജ്യങ്ങള്‍ പരസ്പരം അംഗീകരിക്കുവാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമായ വ്യക്തത വരുത്താതെ, ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്‍റൈന്‍ പിന്‍വലിക്കില്ലെന്ന യുകെയുടെ റിപ്പോര്‍ച്ചുകള്‍ നിലനില്‍ക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പെയ്ൻ ഇന്ത്യയുടേതായിരിക്കുമെന്നും. 200 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഇപ്പോൾ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട് എന്നും മോദി പറഞ്ഞു.
കോവിഷീൽഡ് ഉൾപ്പെടുത്തിയിട്ടും, ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരുന്ന യുകെയുടെ പുതിയ അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങൾക്കനുസൃതമായി ക്വാറന്റൈൻ നിയമങ്ങളിൽ നിന്ന് ഇന്ത്യൻ യാത്രക്കാരെ ഒഴിവാക്കിയിട്ടില്ല.
അതേസമയം പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച വ്യക്തികള്‍ക്ക് നവംബർ ആദ്യം മുതൽ യുഎസ് പ്രവേശംന അനുവദിക്കും,
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 ല്‍ കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കത്തിൽ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിദേശ യാത്രക്കാർക്ക് ഒരു നിരോധനം ഏർപ്പെടുത്തിയിരുന്നു. ബിഡൻ ഭരണകൂടം സ്വീകരിച്ച പുതിയ സംവിധാനം അടിസ്ഥാനപരമായി ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് എടുത്തുമാറ്റുകയാണ് ചെയ്യുക
നിലവിലുള്ള വാക്സിനുകളുടെ ഉൽപാദന ശേഷി വർദ്ധിപ്പിക്കുകയാണെന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിൻ വിതരണം പുനരാരംഭിക്കാൻ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലകൾ തുറന്നിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാലാവസ്ഥാ മാറ്റം; ഭീഷണിയില്‍ ഈ ഇടങ്ങള്‍, അപ്രത്യക്ഷമാകാന്‍ താമസമില്ല!!