റംസാന്‍ മാസത്തിന്‍റെ ഭാഗമായി താജ്മഹലിലെ രാത്രി സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെക്കുന്നു. റംസാനില്‍ വിശ്വാസികള്‍ താജ്മഹലിനുള്ളിയിലെ ദേവാലയത്തില്‍ രാത്രി നമസ്കാരം ചെയ്യാനായി എത്താറുണ്ട്. ഇവര്‍ക്കുവേണ്ടി മാത്രമായിരിക്കും ഈ കാലയളവില്‍ രാത്രി പ്രവേശനം അനുവദിക്കുകയെയന്ന് ആഗ്ര ടൂറിസ്റ്റ് വെൽഫെയർ ചേംബർ സെക്രട്ടറി വിശാൽ ശർമ്മ പറഞ്ഞു. പള്ളിയിൽ നമസ്‌കരിക്കാൻ വരുന്ന ഇസ്ലാം മത വിശ്വാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസത്തെ പൗര്‍ണ്ണമി ഏപ്രില്‍ 16നാണ്. നേരത്തേയുള്ള സുപ്രീം കോടതി ഉത്തരവനുസരിച്ച് ഏപ്രിൽ 14 മുതൽ സന്ദര്‍ശകരെ രാത്രിയില്‍ താജ്മഹലില്‍ അനുവദിക്കേണ്ടതാണ്. പക്ഷേ, റംസാൻ കാരണം ഈ മാസം രാത്രി കാഴ്ച റദ്ദാക്കി. പൗർണ്ണമി ദിവസവും അതിന്റെ മുൻപും പിൻപുമുള്ള രണ്ടു ദിവസങ്ങളുമടക്കം മാസത്തിൽ അഞ്ച് രാത്രികളിലും താജ്മഹലിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.
രാത്രി കാഴ്ചയ്ക്കായിട്ടുള്ള സന്ദര്‍ശന സമയം മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. രാത്രി 8:30 മുതല്‍ 9 മണി വരെയും, 9 മുതല്‍ 9:30 വരെയും, 9:30 മുതല്‍ 10 വരെയുമാണ് സന്ദര്‍ശന സമയം. ഓപോ സ്ലോട്ടിലും അന്‍പത് പേരെ വീതമാണ് അനുവദിക്കുന്നത്. ഈ ടിക്കറ്റ് ആഗ്രയിലെ 22 മാള്‍ റോഡിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെകൗണ്ടറില്‍ നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്യണം.
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ആറു മുതല്‍ വൈകിട്ട് 7 വരെ താജ്മഹലില്‍ പ്രവേശിക്കാം. താജ് സമുച്ചയത്തിലെ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണി വരെ പ്രാര്‍ത്ഥനകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.
പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്
കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!