പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണ്ണാടകയെ തേടി ആ അംഗീകാരമെത്തി. സംസ്ഥാനത്തെ ആദ്യ റംസാര്‍ സൈറ്റ് ആയി രംഗനത്തിട്ടു പക്ഷിസങ്കേതത്തെ തിരഞ്ഞെടുത്തു. കര്‍ണ്ണാടകയുടെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കുവാന്‍ സാധിക്കുന്നതാണിത്, ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മാണ്ഡ്യയിലെ രംഗനത്തിട്ട് പക്ഷി സങ്കേതത്തെ റാംസർ സൈറ്റായി പ്രഖ്യാപിച്ചത്. ഇതോടെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള റാംസർ കൺവെൻഷന്റെ കീഴിൽ സംരക്ഷിക്കപ്പെടുവാന്‍ യോഗ്യമായ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തണ്ണീർത്തട സൈറ്റുകളിലൊന്നായി രംഗനത്തിട്ടു മാറി. മാണ്ഡ്യ ജില്ലയില്‍ 517.70 ഹെക്ടര്‍ സ്ഥലത്തായാണ് ഇത് വ്യാപിച്ചുകിടക്കുന്നത്.

ഈ അംഗീകാരത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിച്ചേരുവാന്‍ രംഗനത്തിട്ടയ്ക്കു എളുപ്പത്തില്‍ സാധിക്കും. പ്രദേശത്തിന്‍റെ ഇക്കോ ടൂറിസം സാധ്യതകളും ഇതിനു മുതല്‍ക്കൂട്ടാവും. കാവേരി നദിയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന രംഗനത്തിട്ട് തണ്ണീർത്തട വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്.
ഇതോടൊപ്പം ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി തിരിച്ചറിഞ്ഞ കർണാടകയിലെ 42 സൈറ്റുകളുടെ പ്രധാന പക്ഷി പ്രദേശങ്ങളുടെ പട്ടികയിലും രംഗനത്തിട്ടു ഇടംപിടിച്ചു,
കർണ്ണാടകയിൽ ചില റാംസർ സൈറ്റുകൾ കൂടി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
വേറെയും ചില റാംസര്‍ സൈറ്റുകള്‍ കൂടി സംസ്ഥാന്തതു പ്രഖ്യാപിക്കുവാന്‍ പദ്ധതിയുണ്ട്.
കുംതയിലെ അഗ്നാശിനി, ബല്ലാരിയിലെ അങ്കസമുദ്ര, ഗഡഗിലെ മഗഡി, തുംഗഭദ്ര കായൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വർഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-നകം 75 റാംസർ സൈറ്റുകൾ പ്രഖ്യാപിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് യു.വി സിംഗ് ആണ് രംഗൻതിട്ടിനെ റാംസർ സൈറ്റായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്. രാജ്യത്ത് ഇപ്പോൾ 64 റാംസർ സൈറ്റുകളുണ്ട്, ഗോവയിലെ നന്ദ തടാകം, മധ്യപ്രദേശിലെ സിർപൂർ തണ്ണീർത്തടങ്ങൾ, ഒഡീഷയിലെ സത്കോസിയ ഗോർജ് എന്നിവയും രംഗനാഥിതുവിനൊപ്പം റാംസാര്‍ സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വ കലവറയെന്നു വിശേഷിപ്പിക്കപ്പെടുവാന്‍ പറ്റുന്ന രംഗനത്തിട്ടുവില്‍ 188 ഇനം സസ്യങ്ങളും 225 ഇനം പക്ഷികളും 69 ഇനം മത്സ്യങ്ങളും 13 ഇനം തവളകളും 98 ഇനം ഔഷധ സസ്യങ്ങളും 30 ഇനം ചിത്രശലഭങ്ങളും ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













