സന്ദര്‍ശകരെയും ചരിത്രകാരന്മാരെയും അതിശയിപ്പിക്കുന്ന കാര്യത്തില്‍ തരിമ്പും പിന്നോട്ടില്ലാത്ത ഇടമാണ് താജ്മഹല്‍. അതിശയിപ്പിക്കുന്ന രൂപം മാത്രമല്ല, അതിനു പിന്നിലെ ചരിത്രവും കഥകളും എല്ലാം താജ് മഹലിലേക്ക് എന്നും ആളുകളെ ആകര്‍ഷിക്കുന്നു. ഇപ്പോഴിതാ നേട്ടത്തിന്റെ മറ്റൊരു നിരയില്‍ കൂടി എത്തിയിരിക്കുകയാണ് സ്നേഹത്തിന്റെ പ്രതീകമായി ഉയര്‍ന്നു നില്‍ക്കുന്ന താജ്മഹല്‍. ഇന്ത്യയിലേറ്റവുമധികം വരുമാനമുണ്ടാക്കുന്ന സ്മാരകമായി മാറിയിരിക്കുകയാണ്. കൊവിഡ് രാജ്യത്തുണ്ടാക്കിയ എല്ലാ പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോയിട്ടും ഈ നേട്ടം നേടാനായത് സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമിടയിലുള്ള താജ്മഹലിന്റെ സ്വീകാര്യതയും ലോകാത്ഭുതങ്ങളിലൊന്നിനെ നേരിട്ടു കാണുവാനുള്ള കൗതുകവുമാണ്.
2019-20ൽ കുത്തബ് മിനാറിലെ ടിക്കറ്റ് വിൽപ്പനയിലൂടെ 20.17 കോടി രൂപയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നേടാനായത്. കൊവിഡ് കാലത്ത് കുത്തബ് മിനാറില്‍ നിന്നുള്ള വരുമാനം 1.56 കോടി രൂപയായി കുറഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്.
വരുമാനമുണ്ടാക്കിയ മറ്റു സ്മാരകങ്ങള്‍
ആഗ്ര കോട്ട, മാമല്ലപുരത്തെ സ്മാരകങ്ങളുടെ കൂട്ടം, കൊണാർക്കിലെ സൂര്യക്ഷേത്രം, ചിത്തോർഗഡ് കോട്ട, ഖജുരാഹോ ക്ഷേത്രങ്ങൾ, എല്ലോറ ഗുഹകൾ, പൂനെയിലെ ഷാനിവാർ വാഡ, ഹൈദരാബാദിലെ ഗോൽക്കൊണ്ട കോട്ട, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരം എന്നിവിടങ്ങളും ഏറ്റവുമധികം വരുമാനമുണ്ടാക്കിയ സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.