കരയിലെ ഏറ്റവും വലിയ ജീവി എന്ന് കേള് zwj;ക്കുമ്പോള് zwj; തന്നെ ആനയേക്കുറിച്ചുള്ള കൗതുകങ്ങള് zwj; ആരംഭിക്കുകയാണ്. ആനകളെ കാണാന് zwj; ആഗ്രഹിക്കുന്നവരാണ് സഞ്ചാരികളില് zwj; കൂടുതല് zwj; ആളുകളും. എന്നാല് zwj; വളരെ ആനകളെ അടുത്ത് നിന്ന് കാണാനുള്ള അവസരം ലഭിച്ചാല് zwj; അത് അമൂല്യമായി കരുതുന്നവര് zwj; വളരെയേറെയാണ്.ആനകളെ അടുത്തറിയാനും അടുത്ത് നിന്ന് കാണാനും ആഗ്രഹിക്കുന്നുണ്ടെങ്കില് zwj; നിങ്ങള് zwj; പോകാന് zwj; പറ്റിയ അഞ്ച് ആന ക്യാമ്പുകള് zwj; പരിചയപ്പെടാം. പ്രവേശന സമയം: എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 11 മണിവരെനിരവധി സഞ്ചാരികളാണ് ഷിമോഗയിലെ സക്രെബയലു ആന പരിശീലനകേന്ദ്രം കാണാനായി എത്തിച്ചേരുന്നത്. ഷിമോഗയില്‍ നിന്നും ഇവിടേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. ആന പരിശീലനകേന്ദ്രത്തിന് സമീപമായുള്ള മറ്റൊരു മനോഹര കാഴ്ചയാണ് ഗജാനൂര്‍ ഡാം. വിശദമായി വായിക്കാംPhoto Courtesy: Hari Prasad Nadig പ്രവേശന സമയം: രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചര വരെതൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നത്തൂര്‍ കോട്ടയില്‍ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികള്‍ക്ക് സുപരിചിതമായിരിക്കും. ഒരു വടക്ക ന്‍ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. വിശദമായി വായിക്കാംPhoto Courtesy: Shijomjose പ്രവേശന സമയം: രാവിലെ 8.30 മുതല്‍ 9 മണിവരെ, വൈകുന്നേരം 5.30 മുതല്‍ 6 മണിവരെമുതുമല വന്യജീവി സങ്കേ തത്തിന്റെ ഭാഗമാണ് തേപ്പാക്കാട് എലിഫന്റ് ക്യാമ്പ്. പരിശ്ശീലനം ലഭിച്ച ആനകളുടെ അഭ്യാസം ഇവിടെ എത്തുന്ന സഞ്ചാരികള്‍ ആസ്വദിക്കാനാകും. വിശദമായി വായിക്കാംPhoto Courtesy: Mike Prince കര്‍ണാടക വനംവകുപ്പും കര്‍ണാടക ജംഗിള്‍ ലോഡ്ജ് ആന്‍ഡ് റിസോര്‍ട്ടും ചേര്‍ന്നാണ് ദുബാരെയിലെ എലിഫന്റ് ക്യാമ്പ് നടത്തുന്നത്. പ്രഗത്ഭരായ ആനപാപ്പാന്മാരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ ആനകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആനകളെക്കുറിച്ച് എന്ത് ചോദിച്ചാലും പറഞ്ഞുതരാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. വിശദമായി വായിക്കാംPhoto Courtesy: raju venkat കോടനാട് എറണാകുളം ജില്ലയിലെ പെരിയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോടനാട് പ്രശസ്തമാകാന്‍ കാരണം അവിടുത്തെ ആന പരിശീലന കേന്ദ്രത്തിന്റെ പേരിലാണ്. കൊച്ചിയില്‍ നിന്ന് 42 കിലോമീറ്റര്‍ യാത്ര ചെയ്താ ല്‍ കോടനാട് എത്തിച്ചേരാം. വിശദമായി വായിക്കാംPhoto courtesy: Aviva West