"പുലിമുരുകൻ സിനിമയുടെ പൂയംകൂട്ടി ലൊക്കേഷൻ, സന്ധ്യമയങ്ങിയാൽ എപ്പോൾ വേണമെങ്കിലും ആനയിറങ്ങുന്ന വഴിയിലൂടെ അന്നത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് തിരികെ പോവുകയാണ്. പാറകളും വേരുകളും ഒക്കെ നിറഞ്ഞ് വഴി പോലുമില്ലാത്ത വഴിയിലൂടെ ഒരു യാത്ര. ഓഫ് റോഡിങ്ങിന്‍റെ എക്സ്ട്രീം ലെവൽ. രണ്ടരമണിക്കൂറുകളോളം നീളുന്ന യാത്രയിൽ വണ്ടി പോകുന്നത് പിടിച്ചിരിക്കുവാൻ പോലും പറ്റാത്ത ഇടത്തുകൂടെ. ഉള്ളിൽ പേടി ഇത്തിരി അധികമുണ്ടെങ്കിലും ആരും മുഖത്ത് കാണിക്കുന്നില്ല. പെട്ടന്നാണ് കൺമുന്നിൽ കാട്ടാന ചവിട്ടിക്കൊന്ന ഒരു വൃദ്ധയുടെ മൃതദേഹം കാണുന്നത്" ഓർമ്മകളിൽ നിന്നും ആ യാത്രയെ
തിരികെ വിളിച്ചപ്പോളും നടൻ സന്തോഷ് കീഴാറ്റൂരിന്റെ സ്വരത്തിൽ നിന്നും ഭയം മാറിയിരുന്നില്ല. ഇതുവരെയുള്ള യാത്രകളിൽ മറക്കാനാവാത്ത ഒന്നായി ആ യാത്രയെ വിവരിക്കുമ്പോഴും യാത്രകളോടുള്ള ഇഷ്ടം മറച്ചുവെയ്ക്കുന്നില്ല മലയാളത്തിന്റെ പ്രിയ താരം സന്തോഷ് കീഴാറ്റൂര്‍.നാടകത്തെയും യാത്രകളെയും ഒരുപോലെ സ്നേഹിക്കുന്ന സന്തോഷ് കീഴാറ്റൂർ എന്ന അഭിനേതാവിന് യാത്ര വിട്ടൊരു ജീവിതം പറയാനുമില്ല. 91ല്‍ കന്യാകുമാരിയിലേക്ക് പോയ ജീവിതത്തിലെ ആദ്യ യാത്രയും പിന്നീട് കണ്ണൂരിൽ നിന്നും ചണ്ഡിഗഡ് വരെ നാടകവണ്ടിയിൽ നാടിനെ അറിഞ്ഞു പോയ യാത്രയും ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ
ഭദ്രമാണ് മനസ്സിൽ.
ദുല്‍ഖര്‍ നായകനായ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ സന്തോഷ് കീഴാറ്റൂരിന്‍റെ പോലീസായ കള്ളന്‍ അച്ഛനെ പ്രേക്ഷകര്‍ ഇരുകൈയ്യോടെയുമാണ് സ്വീകരിച്ചത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പുലിമുരുകനിലെ അച്ഛന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയും നാടകവും ഒരുപോലെ കൊണ്ടുപോരുമ്പോഴും യാത്രകളെ നെഞ്ചേറ്റുന്ന ആളാണ് കണ്ണൂരിന്‍റെ സ്വന്തം നടനായ സന്തോഷ്. സിനിമ തിരക്കുകള്‍ക്കിടയിലും താന്‍ ഇഷ്ടപ്പെടുന്ന ചില നല്ല യാത്രകള്‍ നേറ്റീവ് പ്ലാനറ്റിനോട് പങ്കുവെയ്ക്കുകയാണ് താരം.
നാടകവണ്ടിയിലെ നാടുകാണൽ
എത്തുന്നത് 25 വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ
നിന്നും ചണ്ഡീഗഡിലേക്ക് ഒരു നാടകവണ്ടിയിൽ
പോയ കഥയിലാണ്. 22 ആളുകളുമായി കണ്ണൂർ
സംഘചേതന നാടക സംഘത്തിന്റെ കൂടെ
നടത്തിയ യാത്രയെക്കുറിച്ച് പറയാതെ ഒന്നും
പൂർണ്ണമാവില്ല. മംഗലാപുരത്തു നിന്നും ജങ്കാറിൽ
കയറി മുംബൈയിലെത്തിയതും അവിടെ നിന്ന് ഫൂലംദേവിയുടെ ചമ്പൽക്കാട്ടിലൂടെ പോലീസ് അകമ്പടിയിൽ പോയതും ഒക്കെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ് സന്തോഷ് കീഴാറ്റൂരിന്. ബോംബെയും ഡെൽഹിയും പഞ്ചാബും ചണ്ഡിഗഡും ഒക്കെ കണ്ടുള്ള ഒരുമാസം നീണ്ടു നിന്ന യാത്രയും നാടകാവതരണങ്ങളും
തന്നെയാണ് താരത്തിന്‍റെ ഇന്നത്തെ യാത്രകൾക്കുള്ള പ്രചോദനം.
ഒരു പ്ലാനുമില്ലാത്ത യാത്രകൾ പൊളിയാണ്!
ഭക്തിയും യാത്രയും ഒന്നിക്കുന്ന മൂകാംബിക
കുടജാദ്രിയിലേക്കുമാണ്. കണ്ണൂരിൽ നിന്നും വണ്ടിയുമെടുത്ത് മൂകാംബികയിലെത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് കുടജാദ്രിയിലേക്ക് ഒരു പോക്കാണ്. ഓഫ് റോഡിങ്ങിന്‍റെ രസം കഴിഞ്ഞാൽ പിന്നെ പിന്നെ കാടിനെ അറിഞ്ഞ് മുകളിലേക്ക്. സർവ്വജ്ഞ പീഠവും ചിത്രമൂലയും കണ്ട് ആ രാത്രി അവിടെക്കൂടി പിറ്റേന്ന് സൂര്യാസ്തമയവും കണ്ടായിരിക്കും മടക്കം.
പണി മുടക്കിയ ബൈക്ക്
ഇനിയും നടക്കാത്ത ഒരു ബുള്ളറ്റ് യാത്ര
ഭക്ഷണം, രുചി, കാണാക്കാഴ്ചകൾ ...
കാഴ്ചകളാണ് നടന് എന്നും പ്രിയപ്പെട്ടത്.
അറിയപ്പെടാത്ത നാടുകളും അവിടേക്ക് നാടകം
കളിക്കുവാനുള്ള യാത്രയും തനി നാട്ടുമ്പുറത്തെ
അനുഭവങ്ങളും അവിടുത്തെ നാടൻ രുചികളും
കാഴ്ചകളും ഒക്കെ നാടകവണ്ടിയിലെ യാത്രകൾ
ഇദ്ദേഹത്തിനു നല്കിയിട്ടുണ്ട്. നാടകത്തോടൊപ്പം
തന്നെ നിൽക്കുന്നതാണ് നാടുകാണാനുള്ള ആഗ്രഹങ്ങളും.
ഭീകര ആംബിയൻസുകൾ!
ഇടുക്കി ഒരു മിടുക്കി തന്നെ
യാത്രയും ഭക്ഷണവും...ദ റിയൽ കോംപോ!!
അവിടുത്തെ പേരുകേട്ട രുചികൾ അറിയുവാനും കഴിക്കുവാനും ശ്രമിക്കാറുണ്ട്. അതിപ്പോ ഇടുക്കിയായാലും ദുബായിയാലും അങ്ങനെതന്നെയാണ്. 25 വർഷങ്ങൾക്കു മുന്‍പ് ചണ്ഡീഗഡിലേക്കുള്ള യാത്രയിൽ കഴിച്ച ചൂട് ദാൽഫ്രൈയുടെയും കനലിൽ നിന്നും നേരിട്ടെടുത്ത ചപ്പാത്തിയുടെയും അത്ര രുചി പിന്നീട് ഒരിടത്തു നിന്നും കിട്ടിയിട്ടില്ല എന്നു പറയുമ്പോൾ അറിയാം അത്.
ഓഫ് സീസൺ യാത്രകൾ



Click it and Unblock the Notifications















