തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കം...അതിന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായി ജീവിക്കുന്ന ഗ്രാമീണരും അവിടുത്തെ വളർത്തു മൃഗങ്ങളും...പണ്ട് ഇങ്ങനെയൊക്കയായിരുന്നു ഈ സ്ഥലത്തിൻറെ കഥ എന്നു പറഞ്ഞാൽ ഇവിടെ എത്തുന്നവർ ഒരിക്കലും വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് പതിറ്റാണ്ടുകൾ കൊണ്ട് ഈ നാട് നേടിയെടുത്തത്.
രാജസ്ഥാനിലെ കേവൽദേവ് ദേവ് ദേശീയോദ്യാനം ഇന്ന് ആയിരക്കണക്കിനു പക്ഷികളുടെ സങ്കേതമാണ്. അതിൽ നാട്ടുകാരും വിദേശികളും ഇടയ്ക്കിടെ വന്നുപോകുന്ന ദേശാടനക്കിളികളും ഒക്കെ ഉൾപ്പെടും. യുനസ്കോയുടെ ലോക പൈതൃകപട്ടികയിലുൾപ്പെട്ടിട്ടുള്ള കേവൽദേവ് ദേശീയോദ്യാനത്തിന്റെ വിശേഷങ്ങൾ
കേവൽദേവ് ദേശീയോദ്യാനം
ആയിരക്കണക്കിന് പക്ഷികളുടെ വാസസ്ഥാനം
230 ൽ അധികം തരത്തിലുള്ള പക്ഷികൾ സ്ഥിരമായി ഇവിടെ വസിക്കുന്നുണ്ട്. അതുകൂടാതെയാണ് സീസണിൽ വിരുന്നെത്തുന്നവർ.
താറാവിനെ വേട്ടയാടിയിരുന്ന ദേശീയോദ്യാനം
ലോകത്തിലെ ഏറ്റവും മികച്ച പക്ഷി സങ്കേതം
അപൂർവ്വ ആവാസ വ്യവസ്ഥ
പേരുവന്ന വഴിയും ദേശീയോദ്യാനത്തിന്റെ ചരിത്രവും
ഭരത്പൂർ ഭരിച്ചിരുന്ന നഹാരാജാ സുരാജ് മാലിന്റെ കാലത്താണ് ഇവിടുത്തെ രണ്ട് നദികൾക്കിടയിൽ ഒരു ബണ്ട് നിർമ്മിക്കുന്നത്. ഭാൻഗംഗയും ഗംഭീറുമായിരുന്നു ആ രണ്ട് നദികൾ. ബണ്ട് നിർമ്മിച്ചതിനു ശേഷം കാലങ്ങളോളം ഇവിടെ വെള്ളപ്പൊക്കവും മറ്റും ഉണ്ടാകുമായിരുന്നു. അക്കാലങ്ങളിൽ ഒരു വേട്ടയാടല്‍ കേന്ദ്രമായാണ് രാജാവ് ഇതിനെ ഉപയോഗിച്ചിരുന്നത്. താറാവുകളും ഇത്തരത്തിലുള്ള ജീവികളുമായിരുന്നു അന്നത്തെ ഇരകൾ. പിന്നീടിത് എല്ലാവർഷവും നടക്കുന്ന ഒരാചരമായി മാറ്റപ്പെട്ടുവെങ്കിലും 1938 ൽ ലോഡ് വില്ലിങ്ടൺ നടത്തിയ വേട്ടയാടൽ ഏറെ പ്രശസ്തമായിരുന്നു. ഒറ്റദിവസംകൊണ്ട് 4273 പക്ഷികളെയാണ് അദ്ദേഹം വെടിവെച്ചിട്ടതെന്നാണ് കണക്കുകൾ പറയുന്നത്.
പിന്നീട് 1982 ലാണ് ഇതൊരു ദേശീയോദ്യാനമായി മാറ്റപ്പെടുന്നത്.
1964 ലെ അവസാന വേട്ടയാടൽ
എത്തിച്ചേരുവാൻ
അടുത്തുള്ള ആകർഷണങ്ങൾ



Click it and Unblock the Notifications














