എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് കോഹിനൂര്‍ രത്നം. രാജ്ഞിയുടെ കിരീടത്തെ അലങ്കരിക്കുന്ന സവിശേഷമായ കോഹിനൂര്‍ രത്നം ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയതാമെന്നാണ് ചരിത്രം പറയുന്നത്. എലിസബത്ത് രാജ്ഞി മരണശേഷം ചാള്‍സ് രാജാവിന്റെ പത്നിയായ കാമിലയാണ് ഇതിന് അവകാശിയായിരിക്കുന്നത്. എന്നാല്‍ രാജ്യത്തുനിന്നും കൊണ്ടുപോയത് തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇതിനുള്ള പല ക്യാംപയിനുകളും ആരംഭിച്ചിട്ടുമുണ്ട്.
കോഹിനൂര്‍ രത്നത്തിന്റെ ചരിത്രം നോക്കിയാല്‍ അത് എത്തി നില്‍ക്കുക ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്താണ്. കാകതീയ രാജാക്കന്മാരുടെ കാലത്താണ് ഇത് ഖനനം ചെയ്തതെന്നാണ് പറയുന്നത്.
കോഹിനൂര്‍ രത്നം
പ്രകാശ പര്‍വതം എന്നാണ് കോഹിനൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമാണ് ഇന്ന് കോഹിനൂര്‍ രത്നത്തിനുള്ളത്. എന്നാല്‍ ആദ്യകാലത്ത് 186 1/16 കാരറ്റ് (37.21 ഗ്രാം) തൂക്കം ഇതിനുണ്ടായിരുന്നുവെങ്കിലും കിരീടത്തില്‍ വയ്ക്കുവാനായി ഇന്നത്തെ 21.61 ഗ്രാമിലേക്ക് മാറ്റുകയായിരുന്നു. 1852-ൽ ആയിരുന്നു ഇത്. ആംസ്റ്റർഡാമിൽ വച്ച് വിക്റ്റോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് ഇത് ചെത്തിമിനുക്കിയതെന്നാണ് ചരിത്രം പറയുന്നത്. യുണൈറ്റഡ് കിംഗ്ഡത്തിലെ കിരീട ആഭരണങ്ങളുടെ ഭാഗമായാണ് ഇന്ന് കോഹിനൂര്‍ രത്നം സൂക്ഷിച്ചിരിക്കുന്നത്.
ഇന്ത്യ മാത്രമല്ല കോഹിനൂര്‍ രത്നത്തിനായി അവകാശമുന്നയിക്കുന്നത്. തങ്ങളുടെ രാജ്യത്തിന്റെ ബാഗമായ ലാഹോറില്‍ നിന്നാണ് രത്നം പോയതെന്നും അതിനാല്‍ തിരികെ നല്കണമെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി യുദ്ധം വഴി കോഹിനൂര്‍ രത്നം അവകാശപ്പെടുത്തിയെന്നാണ് ഇവരുടെ വാദം. തങ്ങളുടെ പക്കല്‍ നിന്നും കബളിപ്പിക്കപ്പെട്ട പോയ രത്നം തിരികെ വേണമെന്നാണ് അഫ്ഗാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയക്കു പുറത്തേയ്ക്ക രത്നം എത്തിച്ചത് പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷാ ആയതിനാല്‍ രത്നത്തിലുള്ള അവകശം ഇറാനും ഉന്നയിക്കുന്നുണ്ട്.