കഴിഞ്ഞ അന്‍പതോളം വര്‍ഷമായി അണയാതെ തീ കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തം...ആളിക്കത്തിയും എരിഞ്ഞും എല്ലാം അത്ഭുതപ്പെടുത്തുന്ന ഒരിടം..അതും ഒരു വലിയ മരുഭൂമിയുടെ നടുവില്‍. രാത്രികാലങ്ങളില്‍ മൈലുകള്‍ക്കപ്പുറം നിന്നുപോലും കാണുവാന്‍ സാധിക്കുന്ന ഈ എപിയുന്ന ഗര്‍ത്തത്തെക്കുറിച്ച് പറഞ്ഞുവരുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നും. തുര്‍ക്മെനിസ്ഥാനില്‍ സ്ഥിത ചെയ്യുന്ന ദര്‍വാസ വാതക ഗര്‍ത്തത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!
2010 ഏപ്രിലിൽ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഹമ്മദോ ഇവിടെ സന്ദര്‍ശിക്കുകയും ഗര്‍ത്തം അടയ്ക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. പിന്നീട് 2013 ൽ അദ്ദേഹം കരകും മരുഭൂമിയുടെ ഭാഗവും ഗർത്തവും പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
നരകത്തിലേക്കുള്ള കവാടമെന്നും നരകത്തിന്റെ വാതില്‍ എന്നുമൊക്കെയാണ് സഞ്ചാരികള്‍ ഈ പ്രദേശത്തെ വിളിക്കുന്നത്. സാഹസികരായ സഞ്ചാരികളാണ് ഇവിടെ അധികവും എത്തിച്ചേരുന്നത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവും ഈ ഗര്‍ത്തത്തിനുണ്ട്.
PC:John Pavelka