കൊവിഡ് സ്ഥിതി മുഴുവനായും നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജീവിതം ഒരുപരിധി വരെ പഴയപടി ആയിരിക്കുകയാണ്. വര്‍ഷാവസാനത്തെ യാത്രകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മിക്ക സഞ്ചാരികളും. നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ മിക്ക സംസ്ഥാനങ്ങളും സഞ്ചാരികളെ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുകയാണ്. കൃത്യമായ മുന്‍കരുതലുകളും സുരക്ഷാ നടപടികളും സ്വീകരിച്ചു വേണം യാത്ര ചെയ്യുവാന്‍ എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം.
പുതിയ സാഹചര്യങ്ങള്‍ ഇനി ഉടനേയൊന്നും മാറില്ല എന്നതിനാല്‍ അതിനോട് താദാത്മ്യപ്പെട്ടുള്ള ജീവിതമാണ് ഇനി വേണ്ടത്. യാത്രകളും ഇങ്ങനെ തന്നെയായിരിക്കും.
കൊവിഡ് കാലത്തെയാത്രകള്‍ എന്ന വിഷയത്തില്‍ നടത്തിയ സര്‍വ്വേയുടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത 75 ശതമാനം ആളുകളും കഴിഞ്ഞ മൂന്നു മാസമായി ഒരു യാത്ര പോലും നടത്തിയിട്ടില്ലാത്തവരാണ്. സര്‍വ്വേയുടെ വിശദാംശങ്ങളിലേക്കും സഞ്ചാരികളുടെ യാത്രാ പ്ലാനുകളേക്കുറിച്ചും വായിക്കാം...
കൊവിഡ് കാലത്തെ യാത്ര!
2021 തുടക്കത്തില്‍
ആദ്യം ഗോവ, പിന്നെ കേരളം
ലഡാക്ക് മുതല്‍ മൈസൂര്‍ വരെ
അന്താരാഷ്ട്ര യാത്രകള്‍ ഇല്ല!
60 ശതമാനം ആളുകള്‍ അന്തർസംസ്ഥാന യാത്രകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്.
സ്വന്തം കാറില്‍
ഹോട്ടലോ ഹോം സ്റ്റേയോ?
60 ശതമാനം ആളുകളും തങ്ങളുടെ അടുത്ത യാത്രയ്ക്ക് താമസസൗകര്യം തിരഞ്ഞെടുക്കുന്നത് ഹോട്ടലിലായിരിക്കും എന്നാണ് ഉത്തരം നല്കിയത്.
ഒരു യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോൾ 74 ശതമാനം പേരും സുരക്ഷയും ശുചിത്വവും ആണ് പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കിയിരിക്കുന്നത്.
സെസ്റ്റ്‌മണിയുടെ നേതൃത്വത്തില്‍ ആണ് സർവേ നടത്തിയത്. പ്രധാന മെട്രോകളിലെയും ഇന്ത്യയിലെ ടയർ 2, 3 നഗരങ്ങളിലെയും 4,600 ആളുകളാണ് സാമ്പിള്‍ സര്‍വ്വേയില്‍ പങ്കെടുത്തത്.



Click it and Unblock the Notifications














