നല്ല സമയമായിരുന്നെങ്കില്‍ കാടും മലകളും കയറി, ലഡാക്കും മണാലിയും കണ്ടിറങ്ങി, ചിക്കമഗളൂരിലോ കൂര്‍ഗിലോ ഒക്കെ കറങ്ങി നടക്കേണ്ട സമയമായിരുന്നു ഇത്.. എന്നാല്‍ കാര്യങ്ങളെല്ലാം വീണ്ടും കൊറോണ ഹൈജാക്ക് ചെയ്തതോടെ വീണ്ടും വീട്ടിലിരുപ്പിലായി എല്ലാവരും. സാധാരണ സമ്മര്‍ യാത്രകളിലെ സ്ഥിരം ഡെസ്റ്റിനേഷനായിരുന്ന ലഡാക്ക് ഇത്തവണ സഞ്ചാരികള്‍ക്ക് മിസ് ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് വേനല്‍ക്കാലത്തെ ലഡാക്ക് യാത്ര പോകാതിരിക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് മിസ് ചെയ്യുന്നതെന്നു നോക്കാം...
റോഡ്
ചന്ദനുദിക്കുന്ന നാട്
ലഡാക്കിലെ മറ്റൊരു വിസ്മയം എന്നു പറയുന്നത് ഇവിടുത്തെ മൂണ്‍ലാന്‍ഡ് അഥവാ ലാമയാരു ആണ്. നീല നിറത്തിലുള്ള ആകാശവും മണ്‍കൂനകളും ഒക്കെയായി ലഡാക്ക് കാഴ്ചകളിലെ സ്പെഷ്യല്‍ താരമാണ് ലാമയാരു. ശ്രീനഗര്‍- ലേ ഹൈവേയില്‍ ചെയ്യുന്ന ലാമയാരു കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഒരു വിശ്രമ പോയിന്‍റാണ്. കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള നാഷണല്‍ ഹൈവേ-ഒന്ന് ഡിയിലാണ് ലാമയാരു സ്ഥിതി ചെയ്യുന്നത്. ലേ-ശ്രീനഗര്‍ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലയിടുക്കായ ഫോട്ടു ലാ പാസിനു സമീപമാണിത്. ഭൂമിയുടെ രൂപത്തേക്കാളും ചന്ദ്രന്‍റെ ഉപരിതല കാഴ്ചകളോടാണ് ഈ പ്രദേശത്തിന് കൂടുതല്‍ സാമ്യം. ലഡാക്കിലെ മൂണ്‍ ലാന്‍ഡ് എന്നും മൂണ്‍സ്കേപ്പ് എന്നുമൊക്കെയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ വിളിക്കുന്നത്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ
ലാമയാരു ആശ്രമം, മെഡിറ്റേഷന്‍ ഹില്‍ എന്നിവയാണ് ഇവിടെ കാണുവാനുള്ളത്.
തടാകങ്ങള്‍
ആശ്രമങ്ങള്‍
തിക്സേ ആശ്രമം, ലാമയാരു ആശ്രമം, ഫുഗ്തൽ മോണാസ്ട്രി, ഹെമിസ് ആശ്രമം, റാങ്ടം മോണാസ്ട്രി എന്നിവയാണ് ഇവിടുത്തെ പ്രധാന ആശ്രമങ്ങള്‍.



Click it and Unblock the Notifications












