40 കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹില്‍സില്‍ റോപ് വേ നിര്‍മ്മിക്കുവാനൊരുങ്ങി സര്‍ക്കാര്‍. നന്ദി ഹിൽസിൽ റോപ്പ് വേ നിർമിക്കാൻ കർണാടക സർക്കാർ അനുമതി നൽകിയതായി സംസ്ഥാന മന്ത്രി ഡോ സുധാകർ കെ ട്വീറ്റ് ചെയ്തു. റോപ്പ് വേ നിർമിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള നിർദേശത്തിന് കർണാടക മന്ത്രിസഭ വെള്ളിയാഴ്ച അനുമതി നൽകി. ''യഥാർത്ഥത്തിൽ 1980-കളിൽ വിഭാവനം ചെയ്തത പദ്ധതി കഴിഞ്ഞ 40 കൊല്ലമായി പൊടിപിടിച്ചു കിടക്കുകയായിരുന്നു. ഇത് യാഥാർത്ഥ്യമാക്കിയതിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് നന്ദി, "ഡോ സുധാകർ ട്വീറ്റിൽ പറഞ്ഞു.

2.93 കിലോമീറ്റർ നീളമുള്ള റോപ്പ് വേ നന്ദി ഹിൽസിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് സംശയമില്ല. ഈ റോപ്പ്‌വേയ്ക്ക് 18 ടവറുകൾ ഉണ്ട്, ഓരോ റൗണ്ട് ട്രിപ്പിനും ഏകദേശം 28 മിനിറ്റ് എടുക്കും. പദ്ധതിക്കായി 10 യാത്രക്കാരെ ഉൾക്കൊള്ളുന്ന 50 ക്യാബിനുകൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
എന്നാൽ, വനത്തിനുള്ളിൽ തൂണുകൾ നിർമിക്കുന്നത് പ്രദേശത്തെ ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്ന് കരുതുന്നതിനാൽ അനുമതി നൽകാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.നന്ദി ഹിൽസ് വനം മറ്റ് മൃഗങ്ങൾക്കൊപ്പം സ്ലോത്ത് കരടികളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ്. അവർക്ക് ശല്യങ്ങളുണ്ടാവില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പു വരുത്തണമെന്ന് വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
റോപ് വേ പ്രോജക്ടിന്‍റെ പ്രത്യേകതകള്‍
93.40 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
റോപ്പ്‌വേയിൽ 18 ടവറുകൾ ഉണ്ടാകും, ഇത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ പ്രവർത്തിക്കും.
ഇതിൽ ഒരു റെസ്റ്റോറന്റ്, ഫുഡ് കോർട്ട്, വഴിയിൽ ഒന്നിലധികം കടകൾ എന്നിവ ഉൾപ്പെടും.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ റോപ്പ് വേയുടെ നിർമാണവും സംഭരണവും സമീപത്തെ റിയൽ എസ്റ്റേറ്റ് വികസനവുമാണ് നടക്കുക. രണ്ടാം ഘട്ടത്തിൽ റോപ്പ് വേയുടെയും റിയൽ എസ്റ്റേറ്റ് സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണികൾ ഉൾപ്പെടുന്നു.
റോപ്പ് വേയുടെ ഒരു റൗണ്ട് ട്രിപ്പ് 28 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.
അമ്പത് ക്യാബിൻ കാറുകൾ സർവീസ് നടത്തും. അവയിൽ ഓരോന്നിനും പരമാവധി 10 പേരെ ഉൾക്കൊള്ളാൻ കഴിയും.
മുകളിലും താഴെയുമുള്ള ടെർമിനലുകളിലായിരിക്കും പാർക്കിങ്, കാത്തിരിപ്പ് കേന്ദ്രങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














