കുടകിനിപ്പോള്‍ നിറം പര്‍പ്പിളാണ്. പച്ചപ്പില്‍ നിന്നും മെല്ലെ നീലക്കുറിഞ്ഞിയുടെ കാഴ്ചകളിലേക്കാണ് കുടക് സഞ്ചാരികളെ കൈപിടിച്ചെത്തിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൂത്തുലഞ്ഞ കുടകിലെ മണ്ഡല്‍പ്പെട്ടി നലനിരകള്‍ സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ്. നീലക്കുറിഞ്ഞിയുടെ വസന്തോത്സവം കാണുവാന്‍ ഇനി കുടകിലേക്ക് യാത്ര പോകാം.
ചിത്രങ്ങള്‍ക്ക് കടപ്പാട്: Karnataka Forest Department
12 വര്‍ഷത്തിലൊരിക്കല്‍
സ്ട്രോബിലാന്തസ് കുന്തിയാന ഇനത്തില്‍പെട്ട കുറിഞ്ഞിയാണ് ഇവിടെ പൂവിട്ടിരിക്കുന്നത്.
പൂത്തുലഞ്ഞ കാഴ്ച
ഇതാദ്യമായാണ് ഇത്രയും വലിയ രീതിയില്‍ നീലക്കുറിഞ്ഞി പൂവിടുന്നത്. മലകളായ മലകളെല്ലാം കണ്ണത്താ ദൂരത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന അതിമനോഹരമായാ കാഴ്ചയാണ് ഇവിടെയുള്ളത്. കുടകിലെ മണ്ഡൽപട്ടി, കോട്ട ബെട്ടാ മലനിരകളിൽ ആരംഭിച്ച കുറിഞ്ഞി വസന്തം പതിവില്‍ നിന്നും വിപരീതമായി കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. കൊവിഡ് കാലത്താണങികില്‍ കൂടി ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
പറന്നുപോയി കാണാം
കൂടുതൽ സന്ദർശകരെ
സംരക്ഷിക്കാം വൈവിധ്യത്തെ
പശ്ചിമഘട്ടത്തിന്റെ ഈ ഭാഗത്ത് പൂവിടുന്നത് അധികം സംഭവിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്ത കാര്യമായാണ് സസ്യശാസ്ത്രര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് അതീവ ശ്രദ്ധ പുലർത്തണ്ടതാണ്. കർണാടകയിൽ ഏകദേശം 45 ഇനം കുറുഞ്ഞികളും വ്യത്യസ്ത ഉയരങ്ങളിൽ വ്യത്യസ്ത ഇനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോന്നും ആറ് വർഷത്തിൽ ഒരിക്കൽ, ഒൻപത് വർഷം, 11 അല്ലെങ്കിൽ 12 വർഷങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഇടവേളകളിൽ പൂക്കുന്നു. അതിനാൽ ടൂറിസവും കാൽനടയാത്രയും ഈ മേഖലയിൽ പരിമിതപ്പെടുത്തണമെന്നാണ് വിദഗ്ദരുടെ ആവശ്യം.



Click it and Unblock the Notifications













