തിരുനെട്ടൂരപ്പന്‍...എറണാകുളംകാര്‍ക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല തിരുനെട്ടുരപ്പെക്കുറിച്ച് പറയുമ്പോള്‍. അപൂര്‍വ്വമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള തിരുനെട്ടൂർ മഹാദേവക്ഷേത്രം ജില്ലയിലെ പൗരാണിക ക്ഷേത്രങ്ങളില്‍ ഒന്നാണ്. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന , തുല്യപ്രാധാന്യത്തോടെ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഐതിഹ്യങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ക്കൊണ്ടും അത്ഭുതപ്പെടുത്തുന്ന നെട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്ക്
തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം
ശിവനും വിഷ്ണുവും
ശിവന്‍റെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രമാണെങ്കിലും അതേ പ്രാധാന്യത്തില്‍ തന്നെ ഇവിടെ വിഷ്ണുവിനെയും ആരാധിക്കുന്നു. എന്നാല്‍ ശിവനും വിഷ്ണുവിനും രണ്ട് പ്രത്യേക ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. രണ്ട് പ്രതിഷ്ഠകള്‍ക്കുമായി വെവ്വേറെ കൊടിമരങ്ങളും ബലിക്കല്‍പുരകളും പൂജാ കാര്യങ്ങള്‍ക്കായി രണ്ടു തന്ത്രിമാരും ഇവിടെയുണ്ട്.
അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ
ശിവക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷം പിന്നീടാണ് ഇവിടെ വിഷ്ണു ക്ഷേത്രം വരുന്നത്. ഒരിക്കല്‍ വില്വാമംഗലം സ്വാമി തന്‍റെ ജ്ഞാനദൃഷ്ടിയില്‍ ഇവിടെ വിഷ്ണുവിന്‍റെ സാന്നിധ്യം മനസ്സിലാക്കുകയും ശേഷം ഇവിടെ വിഷ്ണു ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. അതിനൊപ്പം തന്നെ അദ്ദേഹം വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
അഞ്ചരയേക്കറിലെ ക്ഷേത്രം
സ്വയംഭൂ
ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ശിവന്റെ സ്വയംഭൂ ശിലയാണ്. ശ്രീകോവിലിന്റെ വടക്കുകിഴക്കു ഭാഗത്തായാണ് ഈ ശില കാണുവാന്‍ സാധിക്കുക. അത് ഓരോ ദിനവും വളരുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്, സുബ്രഹ്മണ്യൻ, സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നീ ദേവതകളെ ഇവിടെ ശ്രീലകത്തിന്റെ തെക്കേ വാതിലില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്
കര്‍ക്കിടകവാവ്
ഉത്സവങ്ങള്‍
എത്തിച്ചേരുവാന്‍
സ്ഥിതി ചെയ്യുന്നത്. വൈറ്റില ജംഗ്ഷനിൽ നിന്നും അരൂർ റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.



Click it and Unblock the Notifications












