ഇന്ത്യയിലെ ഏറ്റവും ജനകീയമായ യാത്രാ മാര്‍ഗ്ഗമാണ് ട്രെയിൻ യാത്രകൾ. കുറഞ്ഞ ചിലവും രാജ്യത്തിന്റെ മിക്ക ഗ്രാമങ്ങള്‍ വഴിയുള്ള സർവീസും ക്ഷീണമില്ലാത്ത യാത്രയുമാണ് കൂടുതൽ ആളുകളെയും ട്രെയിൻ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ട്രെയിൻ യാത്രകൾ അപകടകരമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പാളം തെറ്റുന്നതും ട്രെയനുകള് തമ്മില്‍ കൂട്ടിയിടിക്കുന്നതുമല്ലാം ട്രെയിൻ അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ (2012-2022) സംഭവിച്ച ഇന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിൻ അപകടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...
അമൃത്സർ ട്രെയിൻ അപകടം 2018
2018 ഒക്ടോബർ 19നാണ് അമൃത്സർ ട്രെയിൻ അപകടം ഉണ്ടാകുന്നത്. അമൃത്സർ ട്രെയിൻ അപകടം. ഇവിടെ ജോദ ഫഠക്കിൽ നടന്ന ദസറ ആഘോഷങ്ങളിലെ രാവൺ ദഹൻ എന്ന ചടങ്ങു കാണുവാനയി റെയിൽവേ ട്രാക്കിൽ കാത്തിനിന്നിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു, പഠാൻകോട്ട് നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന ജലന്ധർ എക്സ്പ്രസാണ് അപകടമുണ്ടാക്കിയത്
ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് ട്രെയിനപകടം 2022
ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് ട്രെയിനപകടം 2022
2022 ജനുവരി 13നാണ്
ബംഗാളിൽ ജൽപായ്ഗുഡി ജില്ലയിൽ ന്യു ദൊഹോമണിക്കു സമീപം ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് പാളം തെറ്റി അപകടമുണ്ടായത്. ഒൻപത് പേർ ഈ അപകടത്തിൽ മരിച്ചു. 12 കോച്ചുകൾ പാളം തെറ്റിയിരുന്നു.
ഒഡിഷ ട്രെയിൻ അപകടം
പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസ് പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒഡിഷയിലെ ബാലസോർ ജില്ലയിടെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രെയിൻ അപകടം നടന്നത്