ആരാധനാലയങ്ങളുടെ കഥകൾ എല്ലായ്പ്പോളും വിസ്മയിപ്പിക്കുന്നതാണ്. നിർമ്മാണവും ചരിത്രവും വാസ്തുവിദ്യയും അക്കാലത്തെ കഥകളും എല്ലാം കൂടി മറ്റൊരു ലോകത്തായിരിക്കും നമ്മെ എത്തിക്കുക. മറ്റു ചില ദേവാലയങ്ങളാകട്ടെ അവയുടെ രൂപം കൊണ്ടായിരിക്കും നമ്മെ അത്ഭുതപ്പെടുത്തുക. മതസൗഹാർദ്ദത്തിനു പേരുകേട്ട കോഴിക്കോട് ഇത്തരത്തിൽ ഒരു മുസ്ലീം ദേവാലയമുണ്ട്. ആദ്യ കാഴ്ചയിൽ ഒരു ക്ഷേത്രമാണോ ഈ പണിതിരിക്കുന്നത് എന്നുഇവിടെ എത്തുന്നവരെ സന്ദേഹിപ്പിക്കുന്ന വിധത്തിലുള്ള ഒരു മുസ്ലീം ദേവാലയം. ചരിത്രവും കഥകളും ഒട്ടേറെ ഉറങ്ങുന്ന കോഴിക്കോട് കുറ്റിച്ചിറ മിശ്കാൽ പള്ളിയുടെ വിശേഷങ്ങൾ അറിയാം....
എവിടെയാണിത്?
പ്രധാനമായും രണ്ട് വഴികളാണ് ഇവിടേക്ക് എത്തിച്ചേരാനുള്ളത്. നഗരത്തിൽ നിന്നും ക്രൗൺ തിയേറ്റർ വഴി കോർട്ട് റോഡിലൂടെ വരുന്നതാണ് ഒന്ന്. ഇവിടെ എത്താനുള്ള എളുപ്പവഴിയും ഇതു തന്നെ.
കോഴിക്കോട് നിന്നും ബീച്ച് റോഡ്-മീൻ ചന്ത വഴി എത്തുന്നതാണ് അടുത്ത വഴി. 2.9 കിലോമീറ്ററാണ് ഈ വഴി വരുമ്പോൾ സഞ്ചരിക്കേണ്ടത്.
കോഴിക്കോട്ടെ ഏറ്റവും പുരാതനമായ പള്ളി
സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി
അഞ്ചു നിലകളിലായി 24 തൂണുകളും 47 വാതിലുകളും ഇവിടെയുണ്ട്. 300 പേർക്ക് നമസ്കരിക്കാൻ പറ്റുന്ന വലുപ്പമാണ് ഇതിന്‌റെ തറയ്ക്കുള്ളത്. മരത്തടിയില്‍ തന്നെയാണ് ഇതിന്റെ തൂണുകളും ചുവരുകളും തീർത്തിരിക്കുന്നതും. പള്ളിക്ക് മിനാരങ്ങൾ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്.
പോർച്ചുഗീസുകാരെ ചെറുത്ത സാമൂതിരി സൈന്യവും മുസ്ലീങ്ങളും
അക്രമത്തിന്റെ ശേഷിപ്പുകൾ
പ്രത്യേകതകൾ
നിർമ്മാണത്തിലെ പ്രത്യേകത തന്നെയാണ് മിശ്കാൽ പള്ളിയെക്കുറിച്ച് എടുത്തു പറയേണ്ട കാര്യം. ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അതിന്റേതായ പ്രാധാന്യത്തിൽ ഇന്നും ഇവിടെ സംരക്ഷിച്ചിരിക്കുന്നതു കാണാം.
കേരളീയ വാസ്തു വിദ്യയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ക്ഷേത്രക്കുളത്തിനു പകരം ഇവിടെ ചതുരക്കുളം കാണാം. മൂല്യ മായ കർമ ശാസ്ത്ര ഗ്രന്ഥങ്ങൾ, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക്, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, തുടങ്ങിയവ ഇവിടെ ഇന്നും സൂക്ഷിച്ചിരിക്കുന്നു.
നിർമ്മാണത്തിലും ചരിത്രത്തിലും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടു തന്നെ ഗവേഷകരുടെയും ചരിത്രകാരൻമാരുടെയും പ്രിയപ്പെട്ട ഇടം തന്നെയാണിത്.



Click it and Unblock the Notifications












