മാറ്റം സഞ്ചാരികള്‍ക്കായി ലോകത്തിന്റെ ഫാഷന്‍ നഗരം എന്നറിയപ്പെടുന്ന മിലന്‍ ഇറ്റലിയിലെ ഏറ്റവും പ്രസിദ്ധമായ നിവോദ സഞ്ചാര കേന്ദ്രമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ നഗരത്തെ അറിയുവാനായി പറന്നിറങ്ങുന്നത്. എ.സി. മിലാൻ, ഇന്റർ മിലാൻ എന്നീ ഫുട്ബോൾ ക്ലബുകളുടെ ആസ്ഥാനം കൂടിയായ ഇവിടം ഫുട്ബോള്‍ പ്രേമികളുടെ സ്വര്‍ഗ്ഗം കൂടിയാണ്.
ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കായാണ് നഗരം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സിറ്റി മേയര്‍ ജോസഫ് സലയാണ് നഗരത്തിലെ പുതിയ പദ്ധതികള്‍ വ്യക്തമാക്കിയത്.
കൊറോണയ്ക്കു ശേഷം മാറ്റങ്ങള്‍ സംഭവിച്ച ലോകത്തെ ഉള്‍ക്കൊള്ളാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് നഗരം ഒരുങ്ങുന്നത്.
തെളിഞ്ഞ മാനം ലോക്ഡൗണിനു മുന്‍പു വരെ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളിലൊന്നായിരുന്നു മിലാന്‍. അന്തരീക്ഷ മലിനീകരണം മാറ്റമില്ലാത്ത കഥയായി വരുമ്പോഴായിരുന്നു കൊറോണ വൈറസിന്റെ പ്രവേശനം. പിന്നീട് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പഴയ മിലാന്‍ അതേ പ്രൗഢിയോടെ തിരികെ എത്തിയിരിക്കുകയാണ്. ഏകദേശം 24 ശതമാനത്തോളം കുറവാണ് ഈ സമയത്ത് മാത്രം അന്തരീക്ഷ മലിനീകരണത്തില്‍ കുറവുണ്ടായിരിക്കുന്നത്.
പൊതുഗതാഗതം വൈദ്യുതീകരിക്കും
ലോക്ഡൗണിനു ശേഷം നഗരം അടിമുടി മാറുവാനാണ് പദ്ധതി. അതിലേറ്റവും പ്രധാനപ്പെട്ടതാണ് നഗരത്തിലെ പൊതുഗതാതഗം മുഴുവന്‍ വൈദ്യൂതീകരിക്കുന്ന പദ്ധതി. 2030 ആകുമ്പോഴേയ്ക്കും നഗരത്തിലെ മുഴുവന്‍ പൊതുഗതാഗതവും വൈദ്യുതീകരിക്കുവാനാണ് ലക്ഷ്യം.
ഓപ്പണ്‍ സ്ട്രീറ്റ്
സഞ്ചാരികള്‍ക്കു നടന്നു കണ്ടുതീര്‍ക്കുവാന്‍ ഇഷ്ടംപോലെ കാഴ്ചകളാണ് മിലന്‍റെ മറ്റൊരു പ്രത്യേകത. ലോക്ഡൗണ്‍ കഴിഞ്ഞ് നാട് പഴയപടി ആകുമ്പോഴേയ്ക്കും ഓപ്പണ്‍ സ്ട്രീറ്റി എന്നൊരു പദ്ധതിയും നടപ്പാക്കും. മിലന്‍ നഗരത്തിലൂടെ 35 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ യാത്ര ചെയ്യുത് പോകുവാന്‍ സാധിക്കുന്നതാണ് ഇത്.
പാര്‍ക്കിങ് കുറയ്ക്കും
കനത്ത ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ നാടാണ് മിലാന്‍. വാഹനങ്ങളുടെ പെരുപ്പം കാരണം കാല്‍നടയാത്ര പോലും ദുഷ്കരമായ നാട്. വരും സമയങ്ങളില്‍ നഗരത്തില്‍ നടപ്പാത വര്‍ദ്ധിപ്പിച്ച് വാഹനങ്ങളുടെ എണ്ണം കുറയ്ക്കുവാനാണ് മറ്റൊരു പദ്ധതി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള് സ്ഥലം കുറച്ച് സിറ്റി സെന്ററില്
പരമാവധി വണ്ടികള്‍ കുറയ്ക്കുവാന്‍ ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.
പത്ത് വര്‍ഷത്തിനുള്ളില്‍ കോവിഡ് 19ല്‍ തകര്‍ന്നടിഞ്ഞുപോയ സാമ്പത്തിക വ്യവസ്ഥയേയും വിനോദ സഞ്ചാരത്തേയും വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ കൈപിടിച്ച് കയറ്റുക എന്നതാണ് ഇറ്റലിയുടെ ലക്ഷ്യം.
പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം
പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ തീരുന്നില്ല,ഇത്തവണയും നെറ്റില്‍ ഹിറ്റ്!!!
സംശയിക്കേണ്ട, യാത്രയില്‍ കൂടെക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്
കര്‍ണ്ണാടകയിലെ വെളിപ്പെടുത്താത്ത രഹസ്യ കേന്ദ്രങ്ങള്‍