ക്ഷേത്രകഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. കഥകൾക്ക് ഒക്കെ എവിടെയൊക്കയേ ഒരു സാദൃശ്യം പലപ്പോഴും തോന്നുന്നത് സ്വാഭാവീകമാണ്. എന്നാൽ ഇതുവരെയും കേട്ട കഥകളിൽ നിന്നും വ്യത്യസ്തമായി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തീർത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷം പുലർത്തുന്ന കുറച്ച് ക്ഷേത്രങ്ങൾകൂടി നമ്മുടെ നാട്ടിലുണ്ട്. ശ്രീകോവിലോ സോപാനമോ ഇല്ലാത്ത ക്ഷേത്രം മുതൽ തടാകത്തിനു നടുവിൽ നിൽക്കുന്ന ക്ഷേത്രം വരെ ഇവിടെ കാണാൻ സാധിക്കും.
അപൂർവ്വ ആചാരങ്ങൾക്കു പേരുകേട്ട കേരളത്തിലെ കുറച്ചു ക്ഷേത്രങ്ങളെ പരിചയപ്പെടാം..
വള്ളിപ്പടർപ്പിനുള്ളിലെ മൂകാംബിക
സരസ്വതിയുടെ മൂലവിഗ്രഹത്തെ പൊതിഞ്ഞു നിൽക്കുന്ന വള്ളിപ്പടർപ്പ് ലോകത്തിൽ തന്നെ മറ്റൊരിടത്തും കാണാത്ത സരസ്വതി ലത എന്ന ചെടിയാണ് എന്നാണ് വിശ്വാസം.
വിദ്യാരംഭത്തിനു പേരുകേട്ട ക്ഷേത്രമായതിനാൽ ജാതിമതഭേദമന്യേ ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്. എല്ലാ ദിവസവും വിദ്യാരംഭം നടത്തുന്ന അപൂർവ്വ ക്ഷേത്രം കൂടിയാണിത്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം. എന്നാല്‍ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കല്‍ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.
കോഴികളെ പറപ്പിക്കുന്ന കാർത്യായനി ക്ഷേത്രം
പാമ്പുമേക്കാട്ട് മന
ദാരിദ്രം ഉണ്ടായിരുന്ന കാലത്ത് മേക്കാട് മനയിലെ കാരണവർ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഭജനയ്ക്കായി പോയി. 12 വർഷത്തെ ഭജനയ്ക്കു ശേഷം കുളിക്കാനായി ക്ഷേത്രക്കുളത്തിൽ ചെന്നപ്പോൾ ഒരു ദിവ്യപുരുഷൻ നിൽക്കുന്നത് കണ്ടു. തന്നോടൊപ്പം മനയിലേക്ക് വരണം എന്ന് നമ്പൂതിരിപ്പാട് അവരോട് ആവശ്യപ്പെടുകയും വാസുകി കൂടെ എത്തുകയും ചെയ്തു എന്നാണ് വിശ്വാസം. സര്‍പ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂര്‍വ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. മനയിലെത്തുന്ന നാഗങ്ങളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്നും, പറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിലുള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരിടത്തും തീ കത്തിക്കരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് ഇവിടെ ഉള്ളത്.



Click it and Unblock the Notifications















