ഇന്നലെകളുടെ തുടര്‍ച്ചകളിലൂടെ കടന്നുപോകുന്ന കോഴിക്കോടിനെ സംസ്കാരങ്ങളോടും ഐതിഹ്യങ്ങളോടും ചേര്‍ത്തു നിര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. കോഴിക്കോടിന്റെ സമ്പന്നമായ പൗരാണികതയുടെ കഥ ക്ഷേത്രങ്ങള്‍ വിശ്വാസികളെ മാത്രമല്ല, സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കുമെല്ലാം വ്യത്യസ്ത ഉള്‍ക്കാഴ്ചകളാണ് നല്കുന്നത്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് വളയനാട് ദേവി ക്ഷേത്രം. സാമൂതിരി രാജാക്കന്മാരുടെ ഉപാസനാ ദേവിയായിരുന്ന വളയനാട് ദേവിയെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും വായിക്കാം.
വളയനാട് ദേവി ക്ഷേത്രം
തപസ്സ്
PC:Abinav1997
വളയെറിഞ്ഞ് നടത്തിയ പ്രതിഷ്ഠ
തോല്വി അറിയാത്ത സാമൂതിരി
വളയനാട് ഭഗവതി വന്നതിനു ശേഷം സാമൂതിരി പിന്നെ പരാജയം അറിഞ്ഞിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ഓരോ പടയ്ക്കു പോകുന്നതിനു മുന്‍പും വളയനാട്ടമ്മയ്ക്ക് ബലികൊടുത്തിട്ടാണ് സാമൂതിരി രാജാവ് പൊയ്ക്കൊണ്ടിരുന്നത്. ദേവി കടാക്ഷം കൂടെയുള്ളതിനാല്‍ പിന്നീട് ഒരിക്കലും രാജാവിന് പിന്തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലത്രെ.
അപൂര്‍വ്വ ക്ഷേത്രം
ഗുരുതി തര്‍പ്പണം
ഉത്സവം
ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ക്ഷേത്രോത്സവം ആരംഭിക്കുന്നത് മകര മാസത്തിലെ കാര്‍ത്തിക നാളിലാണ്. ഉത്സവത്തിനു രണ്ടു ദിവസം മുന്‍പ് തളി മഹാദേവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദേവനെ ഉടവാളിൽ ആവാഹിച്ച് വളയനാട് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. വരുന്ന 7 ദിവസങ്ങളില്‍ ദേവനായിരിക്കും പ്രധാന പ്രതിഷ്ഠ. എന്നാല്‍ ദേവന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ദേവിക്ക് തീണ്ടല്‍ ആവുകയും ദേവി ദേവനെ കാണാത വട്ടോളി ഇല്ലത്തേക്ക് മാറുകയും ചെയ്യും. ദേവിയെ വിവാഹം ചെയ്യുവാനായി എത്തുന്ന ദേവന്‍ ദേവിയെ കാണാതെ മടങ്ങുന്താണ് ഉത്സവത്തിന്റെ ചരിത്രം.
എത്തിച്ചേരുവാന്‍
വളയനാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തളി മഹാശിവക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്ററും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നിന്നും അരക്കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. സിറ്റി ബസ്സില്‍ കയറിയാല്‍ ക്ഷേത്രത്തിലെത്താം.



Click it and Unblock the Notifications











