മലയാളികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊരിടമാണ് കര്‍ണ്ണാടക. വളരെ പെട്ടന്ന് എത്തിച്ചേരുവാന്‍ സാധിക്കും എന്നുമാത്രമല്ല, തീര്‍ത്തും വ്യത്യസ്തമായ ഇടങ്ങള്‍ യാത്രയില്‍ കാണാം എന്നതും ഇവിടേക്കുള്ള യാത്രയുടെ ആകര്‍ഷണങ്ങളാണ്. കര്‍ണ്ണാടക യാത്രയില്‍ ആരും കാണണമെന്ന് ആഗ്രഹിക്കുന്ന ഇടമാണ് മൂകാംബികയും ഉഡുപ്പിയും ശൃംഗേരിയും. ആത്മീയതയുടെ പുണ്യകേന്ദ്രങ്ങളായ ഈ സ്ഥലങ്ങള്‍ കോഴിക്കോട് മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലക്കാരെ സംബന്ധിച്ച് വളരെ എളുപ്പത്തില്‍ പോയി വരാന്‍ കഴിയുന്ന ഇടങ്ങളാണ്.നേരിട്ടിവിടേക്കു പോകുന്ന സര്‍വീസുകള്‍ ചുരുക്കമാണെന്നതാണ് പലരും നേരിടുന്ന വെല്ലുവിളി. ഇതിനൊരു പരിഹാരമാണ് തിരുവനന്തപുരത്തു നിന്നാരംഭിക്കുന്ന ഐആര്‍സിടിസിയുടെ കര്‍ണ്ണാടക പാക്കേജ്. ഈ പാക്കേജിനെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.
മൂന്നാം ദിവസം
യാത്രയുടെ മൂന്നാം ദിവസം ഉഡുപ്പിയില്‍ നിന്നും കൊല്ലൂരും മുരുഡേശ്വരും പോകും. ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം കൊല്ലൂരിലേക്കാണ് ആദ്യ യാത്ര. ഉഡുപ്പിയില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരമുണ്ട് കൊല്ലൂരിലേക്ക്. കൊല്ലൂരില്‍ ക്ഷേത്രദര്‍ശനത്തിനാണ് സമയം. ഉച്ചകഴിഞ്ഞ് ഇവിടുന്ന് 65 കിലോമീറ്റര്‍ അകലെയുള്ള മുരുഡേശ്വറിലേക്ക് പോകും. ക്ഷേത്രദര്ശനത്തിനും ബീച്ചില്‍ ഇറങ്ങുന്നതിനും ഇവിടെ അവസരമുണ്ട്. തിരികെ വൈകുന്നേരത്തോടെ ഉഡുപ്പിയിലെ ഹോട്ടലിലേക്ക് വരും.
കൊല്ലൂര്‍, മുരുഡേശ്വര്‍
കൊല്ലൂര്‍
കലാകാരന്മാരുടെ അഭയസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കൊല്ലൂര്‍. മൂകാംബിക ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഇവിടെ ദേവി വിളിച്ചാല്‍ മാത്രമേ വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി വരുവാന്‍ സാധിക്കൂ എന്നു പറയപ്പെടുന്നു.
മുരുഡേശ്വര്‍
ആകാശത്തിന്‍റെ അനന്തതയോളം ശിവനെ കാണുവാന്‍ സാധിക്കുന്ന അത്ഭുതയിടമാണ് മുരുഡേശ്വര്‍. . ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടെത്തെന്നായണ് ആത്മലിംഗങ്ങളില്‍ ഒന്ന് പ്രതിഷ്ഠിച്ചിരിക്കുന്നതും. മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ അതിമനോഹരമാണ്.
നാലാം ദിവസം
യാത്രയുടെ നാലാം ദിവസം ശൃംഗേരി കാഴ്ചകള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം രാവിലെ 80 കിലോമീറ്റര്‍ അകലെയുള്ള ശൃംഗേരിയിലേക്ക് പോകും, അവിടുത്തെ ശാരദാപീഠത്തിലെ ദര്‍ശനത്തിനു ശേഷം തിരികെ മംഗലാപുരത്തേയ്ക്ക് മടക്കും. വൈകിട്ട് 5.40 നാണ് മംഗലാപുരത്തു നിന്നും മടക്ക ട്രെയിന്‍ പുറപ്പെടുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 6.20ന് ട്രെയിന്‍ തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം സിഎൻടിഎൽ -19:25 / കൊല്ലം ജങ്ഷന്‍. - 20:27/ ആലപ്പുഴ - 22:02 / എറണാകുളം ജങ്ഷന്‍ -23:25/ ആലുവ- 23:56/ തൃശൂർ - 00:47/ ഷൊർണൂർ - 01:55 / കോഴിക്കോട്- 03: 25 എന്നിങ്ങനെയാണ് സമയം.
യാത്രയുടെ ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍
കോഴിക്കോട്-21:07/ ഷൊർണൂർ ജങ്ഷന്‍. - 23:15/തൃശൂർ - 00:22/ ആലുവ - 01:13 / എറണാകുളം ജന. - 02:00/ ആലപ്പുഴ - 02:55/ കൊല്ലം ജന. - 04:27/ തിരുവനന്തപുരം സി.എൻ.ടി.എൽ - 06: 20 എന്നിവയാണ് ഡീബോര്‍ഡിങ് സ്റ്റേഷനുകളിലെത്തുന്ന സമയം.