നൂറ്റാണ്ടുകളുടെ ചരിത്രവുമായി കടലെടുക്കാതെ നിൽക്കുന്ന പാലം...ഓരോ തലശ്ശേരിക്കാരന്‍റെയും ജീവിതത്തിലെ മാറ്റി വയ്ക്കുവാൻ കഴിയാത്ത ഒരു സ്ഥാനം.... തലശ്ശേരി കടൽപ്പാലം... ഇനിയും കടലെടുക്കാതെ, ഒരായിരം ചരിത്ര കഥകളുമായാണ് ഈ കടൽപ്പാലം സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ കരയിലേക്ക് ശത്രുവോ മിത്രമോ എന്നു പോലും നോക്കാതെ എത്തിയവരെയെല്ലാം കൈപിടിച്ച് കയറ്റിയിരുന്ന ഈ പാലമാണ് തലശ്ശേരിയെ ഇന്നു കാണുന്ന തലശ്ശേരിയാക്കി മാറ്റിയത്. കേക്കിന്‍റെയും ക്രിക്കറ്റിന്റെയും കേന്ദ്രമായ തലശ്ശേരിയിൽ പഴമയുടെ അടയാളങ്ങളുമായി കാത്തിരിക്കുന്ന കടൽപ്പാലത്തിന്‍റെ വിശേഷങ്ങൾ...
കടലെടുക്കാത്ത തലശ്ശേരിപ്പെരുമ
ബ്രിട്ടീഷുകാരിൽ തുടങ്ങിയ ചരിത്രം
മലയോരങ്ങളിൽ നിന്നും വയനാട്, കൊടക് തുടങ്ങിയ ഇടങ്ങളിൽ നിന്നും സുഗന്ധദ്രവ്യങ്ങളും നാണ്യവിളകളും ഇവിടെ എത്തിച്ച് കടൽപ്പാലം വഴി കപ്പലിലെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് സംരക്ഷിക്കാനായി വലിയ പാണ്ടിക ശാലകളും ഇവിടെയുണ്ടായിരുന്നു.
കരയിൽ നിന്നും കടയിലേക്ക്
500 അടി നീളത്തിൽ കരയിൽ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഇടങ്ങളിൽ 26 അടിയും കടലിൽ അവസാനിക്കുന്ന ഭാഗത്ത് 40 അടിയുമാണ് കടൽപ്പാലത്തിനു വീതിയുള്ളത്. 1960 വരെ ഇത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.
തലശ്ശേരിയുടെ വൈകുന്നേരങ്ങൾ തുടങ്ങുന്നിടം



Click it and Unblock the Notifications















