നിർമ്മാണത്തിലും വാസ്തു വിദ്യയിലും ഭംഗിയിലും ഒക്കെ അതിശയിപ്പിക്കുന്ന ഒട്ടേറെ ചരിത്ര സ്മാരകങ്ങൾ നമുക്കു ചുറ്റുമുണ്ട്. പലപ്പോഴും ചരിത്രത്തെക്കാളധികം നമുക്ക് പരിചിതമായിരിക്കുക അതിന്റെ പിന്നിലെ പേടിപ്പിക്കുന്ന കഥകളായിരിക്കും. രാത്രി ആരുമണിക്കു ശേഷം പ്രവേശനമില്ലാത്ത പുരാവസ്തു കേന്ദ്രവും ശനിയാഴ്തകളിൽ ജീവനു വേണ്ടി നിലവിളിക്കുന്ന ബാലന്റെ കരച്ചിലും മുന്നോട്ടു പോകും തോറും മരണത്തിലേക്കാണ് അടുക്കുന്നതെന്നു തോന്നിപ്പിക്കുന്ന ഇടവും ഒക്കെ എത്ര ധീരനെയും ഒരു നിമിഷമെങ്കിലും ഭയപ്പെടുത്തുന്നതാണ്. പ്രേതകഥകൾകൊണ്ടു ചൂഴ്ന്നു നിൽക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ചരിത്ര സ്മാരകങ്ങളെ പരിചയപ്പെടാം...
ഭാംഗഡ് കോട്ട
രാത്രിയിലെത്തിയാൽ
ഗോൽകോണ്ട
കാകതീയ രാജവംശ നിർമ്മിച്ച ഈ കോട്ട പ്രതിരോധം എന്ന ആവശ്യം മുൻനിർത്തിയാണ് നിർമ്മിച്ചത്. കരിങ്കൽ കുന്നിന്റെ മുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ കോട്ട പിന്നീട് ഇവിടെ ഭരണത്തിൽ വന്ന പല രാജാക്കന്മാരും പുനർ നിർമ്മിച്ചിരുന്നു. പിന്നീട് കാലങ്ങളോളം കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായും കോട്ട പ്രവർത്തിച്ചിട്ടുണ്ട്. ഈ വംശത്തിലെ രാജാവായിരുന്ന അബ്ദുള്ള ഖുത്തബ്ഷായുടെ രാജ്ഞിയായിരുന്ന താരമാതിയുടെ ആത്മാവാണ് കോട്ടയ്ക്കുള്ളിൽ സന്ധ്യ മയങ്ങുമ്പോൾ നൃത്തം ചെയ്യാനായി എത്തും എന്ന് വിശ്വസിക്കുന്നത്. മാത്രമല്ല, വേദന കൊണ്ട് പുളഞ്ഞ് ആര കരയുന്ന ഒച്ചയും ഇവിടം പേടിപ്പിക്കുന്ന ഇടമാക്കി മാറ്റുന്നു.
അഗ്രസേൻ കി ബവോലി
പേടിപ്പിക്കുന്ന കഥകൾ കൊണ്ടാണ് ഇവിടം കൂടുതലും അറിയപ്പെടുന്നത്. മന്ത്രം കൊണ്ട് കെട്ടിട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്ന ഭിത്തികളും കൂടാതെ കാലസത്തിന്റെ അവസാനം കാത്തിരിക്കുകയാണ് ഈ പടവു കിണർ എന്നുമൊക്കെയാണ് ഇതിനെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ. മന്ത്രവാദത്തിന്‍റെയും ആഭിചാരത്തിന്റെയും ഒരു കാലത്തെ പ്രധാന കേന്ദ്രം കൂടിയായിരുന്നു ഇവിടമെന്നു കേൾക്കുമ്പോൾ മാത്രമേ അതിന്റെ പ്രത്യേകത മനസ്സിലാവുകയുള്ളു. 15 മീറ്റർ വീതിയും 60 മീറ്റർ നീളവും ഉള്ള ഈ പടവ്കിണറിന്റെ ഉള്ളിലേക്ക് പോകുന്തോറും മരണത്തിന് സ്വയം കീഴടങ്ങുന്ന തോന്നലുണ്ടാകുമത്രെ.
ഫിറോസ് ഷാ കോട്ല ഡെല്‍ഹി
പ്രേതങ്ങളും ആത്മാക്കളും കറങ്ങി നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഇവിടം ചരിത്രസ്മാരകം എന്നതിലുപരി പ്രേതാലയം എന്നു വിശേഷിപ്പിക്കുവാനാണ് ആളുകള്‍ക്കു താല്പര്യം,
ബ്രിജാജ് ഭവൻ പാലസ് രാജസ്ഥാൻ
ശനിവർ വാഡ
മറാത്തസുയം ഭരണാധികാരിയായിരുന്ന ബജി റാവു ഒന്നാമ്‍റെ പദ്ധതിയായിരുന്നു കോട്ടയുടെ നിർമ്മാണം.
ബാജി റാവു ഒന്നാമന്റെ മരണശേഷം അധികാരത്തില്‍ വന്നത് പുത്രനായിരുന്ന ബാലാജി ബാജി റാവുവാണ്. ഇദ്ദേഹത്തിന്റെ ഇളയ പുത്രനായ നാരായണറാവുവിന് വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്നു.നാരായണ റാവുവിന്റെ അമ്മാവനായ റഘുനാഥറാവു ആണ് ഇദ്ദേഹത്തിനു വേണ്ടി ഭരണം നടത്തിയത്. എന്നാല്‍ ബന്ധുക്കള്‍ നാരായണറാവുവിുനെ കൊല്ലാന്‍ നോക്കിയത്രെ. അപ്പോള്‍ ജീവന്‍ രക്ഷിക്കാനായി അമ്മാവനെ വിളിച്ച് കരഞ്ഞുകൊണ്ട് ഓടിയെന്ന് പറയപ്പെടുന്നു. രാജകുമാരന്‍ പിന്നീട് കൊല്ലപ്പെട്ടു. അന്ന് രാജകുമാരന്റെ നിലവിളിയാണ് ഇപ്പോഴും രാത്രികാലങ്ങളില്‍ കേള്‍ക്കുന്നത്.
PC:Ashok Bagade



Click it and Unblock the Notifications














